കൊച്ചി: വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് എന്ന വി.എം. രാധാകൃഷ്ണന് വ്യാപാരി വ്യവസായി സമിതിയില്‍ അംഗത്വം നിഷേധിച്ചതിനെച്ചൊല്ലി സിപിഎം നേതൃത്വം രണ്ടു തട്ടില്‍. പാര്‍ട്ടി പോഷക സംഘടനയായ സമിതിയില്‍ അംഗത്വമെടുക്കാന്‍ രാധാകൃഷ്ണന് എത്തിയത് നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നു. പിണറായി വിജയന്, ഇ.പി. ജയരാജന് തുടങ്ങിയ പാര്‍ട്ടി നേതാക്കളും വ്യാപാരി വ്യവസായി സമിതി സംസ്ഥാന ഭാരവാഹികളും തീരുമാനിച്ചതനുസരിച്ചാണ് വി.എം. രാധാകൃഷ്ണന് തൃശൂരില്‍ നടന്ന ചടങ്ങിനെത്തിയത്.
രാധാകൃഷ്ണനെ പുകഴ്ത്തി പിണറായി പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയില്‍ ലേഖനമെഴുതുകയും ചെയ്തു. എന്നാല്‍, യോഗം നടക്കുന്നതിന് തൊട്ടുമുന്‍പ് രാധാകൃഷ്ണന് അംഗത്വം നല്‍കരുതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ സമിതി നേതാക്കളെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു.
മാധ്യമ വാര്‍ത്തകളെ ഭയന്ന് സംസ്ഥാന സെക്രട്ടറി സമിതി നേതൃത്വത്തിന് ഇത്തരം നിര്‍ദ്ദേശം നല്‍കിയത് ശരിയായില്ല എന്നാണ് ഇപ്പോള്‍ പിണറായി-ഇപി വിഭാഗം കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. സംസ്ഥാന നേതൃത്വത്തിനിടയില്‍ ഇതേച്ചൊല്ലി ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്.
സമിതി സംസ്ഥാന ഭാരവാഹികളും രക്ഷാധികാരിയായ ഇ.പി. ജയരാജനും നേരിട്ട് ക്ഷണിച്ചതനുസരിച്ചാണ് വി.എം. രാധാകൃഷ്ണന് പരിപാടിക്കെത്തിയത്. സംസ്ഥാന തല അംഗത്വ വിതരണം രാധാകൃഷ്ണന് ആദ്യ അംഗത്വം നല്കി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. പിണറായി വിജയന്, എളമരം കരീം, എ.കെ. ബാലന്, പി. ഉണ്ണി തുടങ്ങിയ നേതാക്കളുമായൊക്കെ വളരെ അടുത്ത ബന്ധമാണ് രാധാകൃഷ്ണനുള്ളത്. ഇത്രയും അടുപ്പമുള്ള ഒരാളെ വിളിച്ചു വരുത്തി അപമാനിച്ച് വിട്ടതുപോലെയായി കാര്യങ്ങള്‍ എന്നാണ് കോടിയേരിക്കെതിരെ ഉയരുന്ന വിമര്‍ശനം.
വ്യാപാരി വ്യവസായി സമിതിയുടെ പ്രവര്ത്തനത്തോടും അതിന് നേതൃത്വം നല്കുന്ന ഇ.പി. ജയരാജനോടും വലിയ താത്പര്യമില്ല കോടിയേരിക്ക്. സമിതിയുടെ നേതൃത്വത്തിലും പ്രവര്‍ത്തനത്തിലും മാറ്റം വരണമെന്ന നിലപാടും കോടിയേരിക്കുണ്ട്. എം.എ. ബേബി, തോമസ് ഐസക്ക് തുടങ്ങിയ നേതാക്കളും ഇതേ നിലപാടുകാരാണ്. സമിതിയുടെ മേല്‍ പിടിമുറുക്കാനുള്ള കോടിയേരിയുടെ നീക്കമായാണ് ജയരാജനും കൂട്ടരും ഇപ്പോഴത്തെ സംഭവവികാസങ്ങളെ കാണുന്നത്.
സെക്രട്ടറിയുടെ ഇടപെടല്‍ ഉചിതമായില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇവര്‍ പരാതി ഉന്നയിച്ചേക്കും. ഭിന്നത രൂക്ഷമാണെങ്കിലും ഇക്കാര്യങ്ങള്‍ പുറമേക്ക് പോകരുതെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നു. പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചതു കൊണ്ടല്ല വിവാദമാകേണ്ടെന്നു കരുതിയതു കൊണ്ടുമാത്രമാണ് രാധാകൃഷ്ണനെ ഒഴിവാക്കിയതെന്നാണ് സമിതി നേതൃത്വം നല്കുന്ന വിശദീകരണം.
തന്നെ ക്ഷണിച്ചു വരുത്തിയ ശേഷം അപമാനിച്ചതില്‍ പ്രതിഷേധിച്ച് വി.എം. രാധാകൃഷ്ണന് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: