ഇടുക്കി: വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മറവില്‍, അതിന്റെ പേരില്‍,പെരുവന്താനം തെക്കേമലയില്‍ പള്ളിക്കുചുറ്റുമുള്ള സ്ഥലത്തിന്റെ വികസനം ലക്ഷ്യം വച്ചാണ് പീരുമേട് എം.എല്‍.എ ഗേറ്റ് വിവാദത്തില്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. വള്ളിയാങ്കാവിലേക്ക് എസ്റ്റേറ്റിനുള്ളിലൂടെയുള്ള വഴി പേരില്‍ കിട്ടുന്നതിന് ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര ഭരണസമിതിയുടേയും നേതൃത്വത്തില്‍ എസ്്റ്റേറ്റ് ഉടമയുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് തെക്കേമലയില്‍ നിന്ന് എസ്റ്റേറ്റ് ഗേറ്റ് പൊളിച്ച് വഴിയുണ്ടാക്കാന്‍ ഒരു കൂട്ടര് ശ്രമം നടത്തുന്നത്.
വളളിയാങ്കാവ് പ്രദേശത്ത് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സൗകര്യങ്ങളില്ല. തെക്കമലയില് നിന്ന് ക്ഷേത്രത്തിലേക്ക് റോഡ് ഉണ്ടാക്കിയാല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ചൂഷണം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ തെക്കെമലയില്‍ കെട്ടിടങ്ങള്‍ പണിയാം എന്നതാണ് ഗൂഢ തന്ത്രം. ക്രൈസ്തവ പുരോഹിതനടങ്ങുന്ന സംഘം ഏഴ് വര്‍ഷം മുന്‍പ് ഈ ലക്ഷ്യം മുന്നില്‍കണ്ട് നീക്കം ആരംഭിച്ചതാണ്. വള്ളിയാങ്കാവില്‍ കഴിയുന്ന നാല് വീട്ടുകാരെക്കൊണ്ട് ഹൈക്കോടതിയില്‍ പരാതി നല്കിച്ചതും തെക്കേമലക്കാരാണ് എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.
മറ്റൊരുവഴിക്ക് വേണ്ടി ശ്രമം നടത്തിയാല്‍ ഇപ്പോള്‍ വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്ക് എസ്റ്റേറ്റിലൂടെയുള്ളവഴി സ്വന്തമാക്കാന്‍ ഹൈന്ദവസംഘടനകള്‍ എസ്റ്റേറ്റ് ഉടമ രാമകൃഷ്ണ ശര്‍മ്മയുമായി നടത്തിവരുന്ന ചര്‍ച്ചകള്‍ പൊളിക്കാമെന്നാണ് തെക്കേമലക്കാരുടെ കണക്കുകൂട്ടല്‍. ഈ പദ്ധതി എംഎല്‍എയും അറിഞ്ഞുകൊണ്ടാണ് എന്നതിന് തെളിവാണ് ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ കയ്യൂക്കുകൊണ്ട് തടഞ്ഞതിനു പിന്നില്‍ ഹിന്ദു വിഭാഗത്തെ ആക്ഷേപിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന എംഎല്‍എയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുപള്ളി പണിയുന്നതിന് എംഎല്‍എയാണ് സഹായം ചെയ്തത്.
പള്ളി പണിക്കെതിരെ ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മോ നല്‍കിയതില്‍ കുപിതയായ ബിജിമോള്‍ മേയ് മാസത്തില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അന്നത്തെ എഡിഎം വി.ആര് മോഹനനന്‍ പിള്ളയെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നിരുന്നു. എഡിഎം പരാതി നല്കാന് തയ്യാറാകാഞ്ഞതിനാലാണ് കേസില്‍ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ പ്രശ്ന ബാധിത പ്രദേശത്ത് എത്തിയ എഡിഎമ്മിനെ രക്ഷിക്കുകയാണ് താന്‍ ചെയ്തതെതെന്നാണ് എംഎല്‍എ പറയുന്നത്. ജനപ്രതിനിധിയെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എഡിഎമ്മിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമായിരുന്നു. എഡിഎമ്മിനെ രക്ഷിക്കാന്‍ പോലീസ് ഇടപെടുന്ന സ്ഥിതിവരുമ്പോള്‍ ജനങ്ങള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്നും തല്ലുകിട്ടുമായിരുന്നു. എഡിഎമ്മിനെ താന്‍ രക്ഷപെടുത്തിയതിന് കിട്ടിയ പ്രതിഫലം ജാമ്യമില്ലാ വകുപ്പ്് പ്രകാരമുള്ള കേസാണെന്നും ബിജിമോള്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: