ലണ്ടന്‍: ലോക നാലാം നമ്പര്‍ സ്റ്റാനിസ്ലാവ് വാവ്റിങ്ക നാലാം റൗണ്ടില്‍ കടന്നപ്പോള്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറി. യോഗ്യതാ റൗണ്ട് കടന്നെത്തിയ ജര്‍മ്മനിയുടെ ഡസ്റ്റിന് ബ്രൗണാണ് നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ മുന്‍ ചാമ്പ്യന്‍ സ്പെയിനിന്റെ നദാലിനെ അട്ടിമറിച്ചത്.
സ്കോര്‍: 7-5, 3-6, 6-4, 6-4. വിംബിള്‍ഡണില്‍ ഇത് നാലാം തവണയാണ് നദാല്‍ നൂറു റാങ്കില്‍ താഴെയുള്ള കളിക്കാരോട് തോല്‍ക്കുന്നത്. 2012ല്‍ വിംബിള്‍ഡണിന്റെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായ നദാല്‍ കഴിഞ്ഞ വര്‍ഷം ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. നിലവില്‍ ലോക റാങ്കിങ്ങില്‍ 102-ാം സ്ഥാനത്താണ് ജമൈക്കന്‍ വംശജന് കൂടിയായ ബ്രൗണ്‍.
നാലാം സീഡ് വാവ്റിങ്ക സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ 6-4, 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിലെത്തിയത്. അതേസമയം ഏഴാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് മൂന്നാംറൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. ഓസ്ട്രേലിയന്‍ താരം നിക്കി കിര്‍ഗിയോസാണ് 5-7, 7-5, 7-6 (7-3), 6-3 എന്ന സ്കോറിന് കനേഡിയന്‍ താരത്തെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: