തൃശൂര്‍: കരിമ്പനി സംബന്ധിച്ച പഠനങ്ങള്‍ക്കായി തൃശൂരിലെത്തിയ കേന്ദ്ര സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലയില്‍ കരിമ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി തൃശൂരിലെത്തിയ കേന്ദ്രസംഘം ഇന്നലെ മുള്ളൂര്‍ക്കര സന്ദര്‍ശിച്ചു. ഇന്നും സംഘം മുള്ളൂര്‍ക്കര സന്ദര്‍ശിച്ച് വിശദമായി പഠിക്കും. കരിമ്പനിക്ക് പുറമേ തക്കാളിപ്പനി, ചെള്ളുപനി, മലേറിയ,എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ തൃശൂരില്‍ വ്യാപകമായിരിക്കുന്നതിനിടയിലാണ് കേന്ദ്രസംഘം എത്തിയത്.
കോഴിക്കോട്ടെ്യൂനാഷണല് കണ്ട്രോള് ഫോര്‍ ഡിസീസ് യൂണിറ്റില്്യൂനിന്നുള്ള്യൂനാലു പേരാണ് കരിമ്പനിയെക്കുറിച്ച് പഠിക്കാനെത്തിയിരിക്കുന്നത്. ഇവര്‍ ഇന്നലെ രാവിലെ ഡിഎംഒ ഓഫീസിലെത്തി ജില്ല ആരോഗ്യവകുപ്പ് കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കരിമ്പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ചു. അതിനു ശേഷം കരിമ്പനി സ്ഥിരീകരിച്ച, മണലീച്ചയെ കണ്ടെത്തിയ ചേലക്കര മുള്ളൂര്‍ക്കര-എടപ്പാറ കോളനിയിലും സംഘം സന്ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം ഈ സംഘം മലപ്പുറം ജില്ലയില്‍ പരിശോധന നടത്തിയിരുന്നു.
തൃശൂര്‍ പഴയന്നൂര്‍ എളനാട് സ്വദേശിയായ 60കാരിക്ക് ചെള്ളുപനിയും കോര്പ്പറേഷന് പരിധിയില്്യൂനാലു കുട്ടികളുള്‍പ്പടെ പതിനഞ്ചു പേര്‍ക്ക് തക്കാളിപ്പനിയും സ്ഥിരീകരിച്ചിരുന്നു. രണ്ടുവര്‍ഷമായി തൃശൂരില്‍ തക്കാളിപ്പനി സ്ഥിരമായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കൈകാലുകളിലും വായിലും കുമിളകളും ചൊറിച്ചിലും ഉണ്ടാകുന്നതാണ് തക്കാളിപ്പനിയുടെ ലക്ഷണം. ആദ്യം പനിയാണുണ്ടാവുക. പിന്നീടാണ് ചെറിയ ചുവന്ന കുമിളകള്‍ രൂപപ്പെടുക. വായില്‍ കുമിളകള്‍ ഉണ്ടാകുന്നതു മൂലം ഭക്ഷണം കഴിക്കാനാണ് ബുദ്ധിമുട്ടു വരുന്നത്.
പനി കുറയുന്നതിനുളള മരുന്നുകളാണ് തക്കാളിപ്പനിക്കും നല്‍കുന്നത്. കുമിളകള്‍ പൊട്ടുകയോ ചൊറിച്ചില്‍ മൂലമോ എന്തെങ്കിലും അലര്‍ജി ഉണ്ടായാല്‍ അതിനുള്ള മരുന്നുകളും ചികിത്സയും്യൂനല്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധശേഷിയിലുള്ള കുറവാണ് തക്കാളിപ്പനിയുണ്ടാകുന്നതിനും കാരണമെന്നും കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം വരുന്നതിന് കാരണമിതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വായുവിലൂടെ പടരുന്ന അസുഖമായതിനാല്‍ വളരെ പെട്ടെന്ന് അസുഖം മറ്റുള്ളവരിലേക്ക് പകരും. ഇത് തടയാന്‍ ഇപ്പോള്‍ മാര്‍ഗങ്ങളില്ല.
സാധാരണ വൈറല്‍പനി തന്നെയാണ് തക്കാളിപ്പനിയെന്നും ഇത് ഗുരുതരമല്ലെന്നും ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടര്‍മാരും പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയാലാണ്. തൃശൂര്‍ കോര്പ്പറേഷന് പരിധിയിലും വാടാനപ്പിള്ളി മേഖലയിലും, ചൊവ്വന്നൂര്‍, പഴഞ്ഞി എന്നിവിടങ്ങളിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തക്കാളിപ്പനിയേക്കാള് തൃശൂരില്‍ ഡെങ്കിപ്പനി പടരുന്നതാണ് ആരോഗ്യവകുപ്പിനെ്യൂ ആശങ്കയിലാഴ്ത്തുന്നത്. അതോടൊപ്പം എച്ച് വണ്‍ എന്‍ വണ്‍ പനിയും കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് തൃശൂരില്‍ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: