കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിലേക്കും ഭക്തര്‍ക്കും നേരെ സിപിഎം – ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. വാഹനങ്ങള്‍ ഓടിയില്ല. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനം അക്രമകാരികള്‍ക്കുള്ള താക്കീതായി മാറി.
നഗരം ചുറ്റിയുള്ള പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധയോഗം ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കം വിലപ്പോവില്ലെന്ന് നാഗേഷ് പറഞ്ഞു.
തിരിച്ചടി നേരിടുമ്പോഴൊക്കെ അക്രമവുമായി മുന്നിട്ടിറങ്ങുന്ന സിപിഎമ്മിന്റെ സ്ഥിരം ശൈലി ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മത തീവ്രവാദികളെ കൂട്ടുപിടിച്ച് നടത്തുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയമാണ് അവരുടെ തകര്‍ച്ചക്ക് കാരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.മുരളീധരന് പറഞ്ഞു.
ബിജെപി ജില്ലാകമ്മറ്റി അംഗം കെ.പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സേവാപ്രമുഖ് സി.എം.ശശീന്ദ്രന്, ആര്‍എസ്എസ് ജില്ലാസംഘചാലക് കെ.എസ്.പത്മനാഭന്, ബിഎംഎസ് ജില്ലാസെക്രട്ടറി കെ.ജി.ശശിധരന്, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് എന്‍.ബി.ഷാജി, താലൂക്ക് കാര്യവാഹ് കെ.ബിജു, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എ.ആര്.ശ്രീകുമാര്‍, മണ്ഡലം പ്രസിഡണ്ടുമാരായ പോണത്ത് ബാബു, ടി.ബി.സജീവന്, വിഎച്ച്പി പ്രഖണ്ഡ് പ്രമുഖ് കെ.രാജേഷ്, കെ.ആര്.വിദ്യാസാഗര്‍, സന്തോഷ് ഇറ്റിത്തറ, ടി.എസ്.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: