തിരുവനന്തപുരം: കൊച്ചി ബിനാലെ ഫൗണ്ടേഷന് ക്രമവിരുദ്ധമായി ചെലവഴിച്ച് സര്‍ക്കാര്‍ ഫണ്ടായ 38.03 ലക്ഷം രൂപ ട്രസ്റ്റില്‍ നിന്ന് ഈടാക്കണമെന്ന് സിഎജിയുടെ നിര്‍ദ്ദേശം. വിനോദ സഞ്ചാരവകുപ്പ് കൊച്ചി ബിനാലെ നടത്താന്‍വേണ്ടി അനുവദിച്ച തുകയില്‍ നിന്നു ബിനാലെ ഫൗണ്ടേഷന് മുംബൈ കാര്യാലയം പുതുക്കാനും അറ്റകുറ്റ പണികള്‍ നടത്താനുമായി 38.03 ലക്ഷം രൂപ ഉപയോഗിക്കുകയായിരുന്നു.
വിനോദ സഞ്ചാരവകുപ്പ് അനുവദിച്ച 9 കോടി രൂപയില്‍ നിന്നായിരുന്നു ഈ വകമാറ്റം. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൗകര്യത്തിനായി മുംബൈ ഓഫീസ് പുതുക്കിയെന്നായിരുന്നു ട്രസ്റ്റിന്റെ മറുപടി.
എന്നാല്‍ ബിനാലെ നടത്താന്‍ സംസ്ഥാന ബജറ്റില്‍ നിന്ന് അനുവദിച്ച തുകയില്‍ നിന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ തുകമാറ്റിയത് ക്രമവിരുദ്ധമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റില്‍ നിന്നു 38.03 ലക്ഷം രൂപ തിരികെ ഇടാക്കാനുള്ള നടപടികള്‍ വിനോദ സഞ്ചാരവകുപ്പ് അടിയന്തിരമായി കൈക്കൊള്ളണമെന്ന് കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: