തിരുവനന്തപുരം: ആയുധം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അടിച്ചമര്‍ത്താമെന്ന വ്യാമോഹം സര്‍ക്കാരിനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാകേണ്ടത്.
ആ വഴിയിലേക്ക് കടന്നുവരാനും, ആയുധങ്ങളും, അക്രമങ്ങളും ഉപേക്ഷിച്ചു കൊണ്ട് പുതിയ സമൂഹ നിര്‍മിതിക്കായി പ്രവര്‍ത്തിക്കാനും ഞാന്‍ മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. അച്ഛനമ്മമാരുടെ പാത പിന്തുടരരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൊള്ളയായ പ്രചാരണങ്ങളില്‍ മക്കള്‍ വീഴരുതെന്നും മന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: