ലണ്ടന്‍: ഇംഗ്ലീഷ് ട്വന്റി20 ബ്ലാസ്റ്റില്‍ ന്യൂസിലാന്റ് ബാറ്റിങ് ഹീറോ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനം. ഡെര്‍ബിഷയറിനെതിരെ വാര്വിക്ഷയറിനുവേണ്ടി മക്കല്ലം അടിച്ചുകൂട്ടിയത് 64 പന്തില്‍ പുറത്താകാതെ 158 റണ്‍സ്. 11 ഫോറുകളും അത്ര തന്നെ സിക്സറുകളും ആ ഇന്നിങ്സിന് മിഴിവേകി. 42 പന്തില്‍ കിവി താരം സെഞ്ച്വറി തികച്ചു. ഇതോടെ ലീഗിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡും മക്കല്ലം സ്വന്തമാക്കി.
സസെക്സിനുവേണ്ടി ലൂക്ക് റൈറ്റ് (153) തീര്‍ത്ത റെക്കോര്‍ഡാണ് മക്കല്ലം പഴങ്കഥയാക്കിയത്. ട്വന്റി20യിലെ രണ്ടാമത്തെ മികച്ച വ്യക്തിഗത സ്കോറും ഇതുതന്നെ.
2012 ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കുപ്പായത്തില്‍ ശതകം നേടിയ വെസ്റ്റിന്‍ഡ്യന്‍ ഓപ്പണര്‍ ക്രിസ് ഗെയ്ലാണ് (175) പട്ടികയിലെ ഒന്നാമന്. ഐപിഎല്ലിന്റെ ആദ്യ എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായും മക്കല്ലം 158 റണ്‍സ് വാരിയിരുന്നു. പക്ഷേ, അന്ന് അദ്ദേഹത്തിന് 73 പന്തുകള്‍ ചെലവിടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: