ആന്റ്വെര്‍പ്: ലോക ഹോക്കി ലീഗില്‍ ഇന്ത്യയ്ക്കിന്ന് വെങ്കല മെഡല്‍ പോരാട്ടം. ബ്രിട്ടനാണ് പ്രതിയോഗികള്‍. സെമി ഫൈനലില്‍ ബെല്‍ജിയത്തോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റമ്പിയതിന്റെ നാണക്കേടിലാണ് ഇന്ത്യ. അതിനാല്‍ത്തന്നെ മാനം രക്ഷിക്കാന്‍ ഇക്കുറി ജയം അനിവാര്യം.
സെമിയില്‍ പ്രതിരോധപ്പിഴവുകളാണ് ഇന്ത്യയെ ചതിച്ചത്. ബെല്‍ജിയം സൃഷ്ടിച്ച സമ്മര്‍ദ്ദം ഇന്ത്യന്‍ ഡിഫന്റര്‍മാര്‍ക്ക് താങ്ങാനായില്ല. ബെല്‍ജിയത്തിനുവേണ്ടി ഫ്ളോറന്റ് വാന്‍ ആബേല്‍ മൂന്നു ഗോളുകളും നേടി. തന്ഗയ് കോസിയന്സ് ഒരുവട്ടം ലക്ഷ്യംകണ്ടു.
ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് സെമിയില്‍ പൊരുതിവീണവരാണ് ബ്രിട്ടന് (3-1). അതിന്റെ ആത്മവിശ്വാസവുമായെത്തുന്ന ബ്രിട്ടീഷ് പട ഇന്ത്യയ്ക്കുമേല്‍ ചെറിയ ആധിപത്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: