മുണ്ടക്കയം: സ്വകാര്യ തോട്ടം ഉടമയുടെ വക്കാലത്തു വാങ്ങിയുളള പ്രവര്‍ത്തനമാണ് ഇടുക്കി എഡിഎം പെരുവന്താനം തെക്കേമലയില്‍ നടത്തിയതെന്ന് ഇ. എസ്. ബിജിമോള്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ടിആര്‍ ആന്ഡ്് കമ്പനി റബ്ബര്‍ തോട്ടത്തില്‍ തെക്കേമല ഭാഗത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥാപിച്ച ഗേറ്റു മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചു നീക്കിയത്.
എന്നാല്‍ തൊട്ടടുത്ത ദിവസം ഗേറ്റു പുനസ്ഥാപിക്കാന്‍ എഡിഎം വന്നത് ഏതു ഉത്തരവുമായിട്ടാണന്നു വ്യക്തമാക്കണം.ഇല്ലാത്ത ഉത്തരവിന്റെ ഉത്തരവിന്റെ പേരില്‍ ഗേറ്റു പുനസ്ഥാപിക്കാനാണ് എഡിഎം വന്നത്. അതാണ് അവിടെ കൂടിയ നാട്ടുകാര്‍ ചോദ്യം ചെയ്തത്. ജൂണ്‍ നാലിനു മനുഷ്യാവകാശ കമ്മീഷന് ഉത്തരവു നടപ്പിലാക്കുന്നതിനായി ജൂലായ് ഒന്നു വരെ കാത്തിരിക്കണ്ടി വന്നു. ഗേറ്റു പുനസ്ഥാപിക്കണെന്നുളള ഉത്തരവു ഇതു വരെയുണ്ടായിട്ടില്ല. അത്തരം ഉത്തരവുണ്ടങ്കില് അതു കാണിക്കാന്‍ അധികാരികള്‍ തയ്യാറാവണെന്നു എംഎല്‍എ ആവശ്യപ്പെട്ടു.ഈ സാഹചര്യത്തില്‍ ഗേറ്റു പുനസ്ഥാപിക്കാനുളള എഡിഎമ്മിന്റെ ശ്രമം ദുരൂഹമാണ്.
ജൂണ്‍ നാലിനുണ്ടായ കമീഷന് ഉത്തരവു നടപ്പിലാക്കാന്‍ ഉത്തരവാദിത്വ മുളള എഡിഎം അവധിയെടുത്തു പോവുകയായിരുന്നു. ഈ സമയങ്ങളിലെ ഇദ്ദേഹത്തിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണം. കമ്പനിയുടെ വക്കാലത്ത് എടുത്ത പ്രവര്‍ത്തിക്കുന്ന എഡിഎം തോട്ടം മുതലാളിയെ സഹായിക്കാനാണ് ആശുപത്രിയില്‍ കിടക്കുന്നതെന്നും ബിജിമോള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: