പെരിന്തല്‍മണ്ണ: ഭാരതത്തില്‍ പുതിയ വിദ്യാഭ്യാസനയം അനിവാര്യമാണെന്ന് എബിവിപി അഖിലേന്ത്യാ സഹസംഘടനാ കാര്യദര്‍ശി കെ. എന്‍. രഘുനന്ദന്. എബിവിപി സംസ്ഥാന പഠനശിബിരം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരം വിദ്യാഭ്യാസ മേഖലയില്‍ പാടേ തിരസ്കരിക്കപ്പെടുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഇത് തിരിച്ചുപിടിക്കണം.
പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എബിവിപി തയ്യാറാക്കിയ രേഖ ആഗസ്റ്റില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. അടിത്തറ നഷ്ടപ്പെട്ട ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഭാരതത്തില്‍ നക്സലിസമാണ് പ്രചരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നല്ല ആശയങ്ങളെപോലും അനാവശ്യമായി എതിര്‍ക്കുന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോലും ഇത് കാണാം. സിബിഎഎസ് സിസ്റ്റത്തെ ചില യൂണിവേഴ്സിറ്റികള്‍ മാത്രം എതിര്‍ക്കുന്നത് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലിദാനികളെ അനുസ്മരിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് പഠനശിബിരത്തിന് വള്ളുവനാട് വള്ളുവനാട് വിദ്യാഭവനില്‍ തുടക്കമായത്. ചടങ്ങില്‍ എബിവിപി സംസ്ഥാന പ്രസിഡന്റ് സി. കെ. രാഖേഷ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി എ.പ്രസാദ് സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംസ്കാരസമ്പന്നവും നേതൃപാടവവുമുള്ള നേതൃനിരയെ വളര്‍ത്തിയെടുക്കുയെന്ന ലക്ഷ്യത്തോടെയാണ് എബിവിപി പഠനശിബിരം സംഘടിപ്പിക്കുന്നത്. ശിബിരം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: