സാന്റിയാഗോ: താന്‍ നയിക്കുന്ന ടീമിനെ ഒരു തവണയെങ്കിലും കിരീടം ചൂടിക്കാമെന്ന ലയണല്‍ മെസിയുടെ മോഹത്തെ അസ്ഥാനത്താക്കി ചിലി തങ്ങളുടെ ആദ്യ കോപ്പ കിരീടം സ്വന്തമാക്കി.
പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ(4-1) ചിലി ചിലച്ചു മുന്നേറുന്ന കാഴ്ച്ച നിസ്സങ്കതയോടെ നോക്കി നില്ക്കാനെ മെസിക്കും സംഘത്തിനും സാധിച്ചുള്ളു. ആരാധകരെ നിരാശയിലാക്കി അര്‍ജന്റീനിയന്‍ ടീമിന് കിരീടമെന്ന കിട്ടാകനിക്കായി ഇനിയും കാത്തിരിക്കണം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
അലക്സിസ് സാഞ്ചേസ്, മാറ്റിയസ് ഫെര്‍ണാണ്ടസ്, ആര്‍ടുറോ വിഡല്‍, ചാള്‍സ് ആറന്ഗ്വിസ് എന്നിവര്‍ ചിലിക്കു വേണ്ടി വല കുലുക്കി. അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ മെസിയുടെ വകയായിരുന്നു.
ഹിഗ്വയ്ന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പോയപ്പോള്‍ എവര്‍ ബനേഗയ്ക്കും ലക്ഷ്യം പിഴച്ചു.
ലോകകപ്പ് ഫൈനലിന് ശേഷം മെസ്സി കണ്ണീര് പൊഴിക്കുന്നത് ആരാധകര്‍ മറന്നു കാണാനിടയില്ല… പോപ്പ അമരിക്ക ഫൈനല്‍ അതിന് പരിഹാരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. ഫലമോ മാരക്കാനയിലെ ദുരന്തം കഴുകി കളയാനുറച്ച് മൈതാനത്തിറങ്ങിയ മെസ്സിപ്പടയ്ക്ക് സാന്റിയാഗോ ദുരന്തവും ഇനി പേറേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: