കൊച്ചി: സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ദേശാഭിമാനിയായ സവര്‍ക്കറെ വേണ്ട വിധത്തില്‍ രാജ്യം ആദരിച്ചില്ലെന്ന് ജസ്റ്റീസ് കെടി ശങ്കരന്. ഇതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ജ്വാലയും വീരസവര്‍ക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ്സ് സ്റ്റഡീസും സംഘടിപ്പിച്ച വീര സവര്‍ക്കര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പ്രശ്നം ദേശസ്നേഹത്തിന്റെ അഭാവമാണ്. നമ്മുക്ക് ശക്തിയുണ്ട്. മനുഷ്യ സമ്പത്തുണ്ട്. ഇത് ശക്തമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഭാരതം ഒന്നാമതെത്തും. എന്നാല്‍ ഇതിന് ഭൗതികമായ കാര്യങ്ങള്‍ മാത്രം പോര. ദേശസ്നേഹവും വേണം. ഒരു ലക്ഷം പേരില്‍ ആയിരമോ രണ്ടായിരമോ ദേശ സ്നേഹമില്ലാത്തവരാണ്. ഇതാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റീസ് പറഞ്ഞു.
ഭാരതം എന്റെ രാജ്യമാണെന്ന് അഭിമാനിക്കുന്നവന് തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ല. മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്നത് ഇപ്പോള്‍ ഫാഷനാണ്. ഇതിനായി നിരവധി സംഘടനകളുമുണ്ട്. രാജ്യദ്രോഹ പ്രവര്‍ത്തനമുള്‍പ്പടെ നടത്തി ജയിലില്‍ പോകുന്നവന്റെ മനുഷ്യാവകാശത്തെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. എന്നാല്‍ ഇവര്‍ ബോംബ് പൊട്ടിച്ച് കൊന്നവരെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടികള്‍ക്ക് വേണ്ടി സംസാരിക്കാനാളുണ്ട്, പട്ടികളുടെ കടിയേറ്റവര്‍ക്ക് വേണ്ടി സംസാരിക്കാനാളില്ല. മാവോയിസ്റ്റുകളെ മഹത്വ വത്കരിക്കുകയാണ് പലരും. അവകാശങ്ങല് നിഷേധിക്കപ്പെടുന്നതിന് തലയറക്കുകയല്ല വേണ്ടത്. അടുത്തിടെ ചില ചര്‍ച്ചകള്‍ കണ്ടു സഹിക്കില്ല. എന്തിനേയും എതിര്‍ക്കുന്ന മനോഭാവമാണ് കേരളത്തിന്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതത്തിന് മാത്രം അവകാശപ്പെട്ട ഏകദിനമായ അന്താരാഷ്ട്ര യോഗ ദിനം പോലും എതിര്‍ക്കപ്പെട്ടു. മറ്റൊരു രാജ്യം പോലും ഇങ്ങനെ ചെയ്തില്ല. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്താന്‍ നമ്മുക്ക് കഴിഞ്ഞു. യോഗ നിര്‍ബന്ധമാക്കാന്‍ ഭരണഘടനാ ഭേദഗതി നടത്തണം. യോഗ നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും നിയമ ഭേദഗതിയിലൂടെ സാധിക്കും ഇതിന് ഇച്ഛാശക്തി വേണമെന്നും ജസ്റ്റീസ് കെ ടി ശങ്കരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: