മുംബൈ : തുടര്‍ച്ചയായി 90 ദിവസം ജോലിചെയ്യുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കിക്കൊണ്ടുള്ള അവധിയനുവദിക്കാന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. 1948 ഫാക്ടറീസ് ആക്ട് പ്രകാരം 240 ദിവസം ജോലിചെയ്യുന്നവര്‍ക്കാണ് പ്രതിഫലത്തോടെയുള്ള അവധിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് 90 ദിവസമാക്കി കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് തൊഴില്‍ വകുപ്പ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനുമുമ്പ് രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സമയക്രമത്തിലും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. ഇതുപ്രകാരം രാത്രി എഴുമുതല്‍ രാവിലെ ആറുമണി വരെ സ്ത്രീകളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഈ നടപടി വ്യാപാര വാണിജ്യമേഖലയ്ക്ക് എതിരല്ലെന്നും മറിച്ച്
വ്യാപരം മെച്ചപ്പെടുത്താനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സംസ്ഥാന തൊഴില്‍ വിഭാഗം അറിയിച്ചു. ഇതിനുള്ള മുന്നോടിയായി 1948 ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ആഴ്ചയില്‍ എഴുദിവസവും കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന വിധത്തില്‍ പരിഷ്കരിക്കുന്നതാണ്. ഇത്തരത്തില്‍ ഭേദഗതി വരുത്തുന്നത് കടകളില്‍ കൂടുതല്‍ ആളുകളെ ജോലിയില്‍ നിയമിക്കുന്നതിനും അങ്ങിനെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കും.
എന്നാല്‍ ആഴ്ചയില്‍ ഏഴു ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്ന കട, കമ്പനി മേധാവികള്‍ ഇതിനുള്ള ലൈസന്‍സിനായി പ്രത്യേകം അപേക്ഷിക്കേണ്ടതാണ്. കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് അനുവദിക്കുക. എന്നാല്‍ ഈ ആനുകൂല്യം ബോയിലേഴ്സിനു ലഭിക്കണമെങ്കില്‍ പ്രതിവര്‍ഷവും എക്നോമിസേഴ്സ് രണ്ടു വര്‍ഷത്തിലൊരിക്കലും കമ്പനിയില്‍ ഉന്നത അധികാരികളെത്തി സൂക്ഷ്മപരിശോധന നടത്തി ഉറപ്പു വരുത്തിയതിന്റെ രേഖകളും ഹാജരാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: