ന്യൂദല്‍ഹി: ഐ.പി.എല്‍ മുന്‍ കമ്മിഷണറും വിവാദ വ്യവസായിയുമായ ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവന് ദല്‍ഹി പൊലീസില്‍ പരാതി നല്കി.
രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിനെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ട്വിറ്റര്‍ വഴി ഉന്നയിച്ചതിനെ തുടര്‍ന്നാണിത്.
ലളിത് മോഡിയുടെ ട്വീറ്റുകളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചുവെന്നും പരിശോധിച്ചു വരികയാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു.
ഹവാല ഇടപാടുകാരനായ വിവേക് നാഗ്പാല്‍ രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിന്റെ അടുത്ത സുഹൃത്താണെന്നും ഉന്നതങ്ങളില്‍ ബന്ധമുള്ളതിനാണ് ഇയാള്‍ക്കെതിരെ അന്വേഷണമൊന്നും നടക്കാത്തതെന്നുമാണ് ലളിത് മോഡി കഴിഞ്ഞ മാസം 23ന് ട്വീറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് രാഷ്ട്രപതി ഭവന് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍, ലളിത് മോഡിക്കെതിരെ ചുമത്താവുന്ന വകുപ്പുകളെ കുറിച്ച് പൊലീസ് വിശദമായി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: