തിരുവനന്തപുരം: ഇടതുമുന്നണിയുടെയും അതിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെയും ജനാധിപത്യ അടിത്തറ തകര്‍ന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. ഇന്ദിരാഭവനില്‍ കെ.കരുണാകരന്റെ 97-ാം ജന്മദിനാഘോഷചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് അവരുടെ യാത്ര. അതിന് അവരെ നയിക്കുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധവും. ഇതേരീതി തുടര്‍ന്നാല്‍ കേരത്തിലെ സിപിഎമ്മിന് ബംഗാളിലെ അവസ്ഥയുണ്ടാകുമെന്നും സുധീരന് പറഞ്ഞു. ജനങ്ങള്‍ക്ക് അഹിതമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നു പൊതുപ്രവര്‍ത്തകര്‍ മാറിനില്‍ക്കണം.മതേതരത്വ ആശയങ്ങളില്‍ അടിയുറച്ചുനിന്ന നേതാവായിരുന്നു കരുണാകരനെന്നും സുധീരന് പറഞ്ഞു.
യുഡിഎഫിന് ഭരണ തുടര്‍ച്ച സാധ്യമായ ഘട്ടത്തില്‍ താഴെ തട്ടിലുള്ള സംഘടനാ സംവിധാനം ഊര്‍ജിതമാക്കണമെന്ന് കെ. മുരളീധരന് എംഎല്‍എ പറഞ്ഞു.മികച്ച പ്രവര്‍ത്തനത്തിലൂടെ ഭരണതുടര്‍ച്ച സാധ്യമാകും.ജനം അതാഗ്രഹിക്കുന്നു. നെഗറ്റീവ് ചിന്താഗതികള്‍ വരാന്‍പോകുന്ന പോസിറ്റീവിന് വഴിയൊരുക്കും.വിമര്‍ശനങ്ങള്‍ നല്ലതാണ്. എന്നാല്‍ സ്വയം എന്തുചെയ്തു എന്ന് വിലയിരുത്തിമാത്രമേ മറ്റുള്ളവരെ വിമര്ശിക്കാവു. വിമര്‍ശന വിധേയനാകുമ്പോഴും സ്വയം വിലയിരുത്താനുള്ള കഴിവ് കരുണാകരനുണ്ടായിരുന്നു.
മികച്ച ഭരണാധികാരിയായതിനാലാണ് കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വേര് അറുക്കാന്‍ കെ കരുണാകനു സാധിച്ചത്. ഇക്കാലമത്രയും പിന്നിട്ടിട്ടും നെടുമ്പാശേരി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ നാമകരണം ചെയ്യാന്‍ സാധിക്കാത്തത് ദുഖകരമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നക്സലൈറ്റുകള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് കടന്നുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നക്സലൈറ്റുകള്‍ അക്രമം ഉപേക്ഷിക്കണമെന്നും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും ചെന്നിത്തല പറഞ്ഞു. നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ കരുണാകരന് ധീരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും അവരുടെ താവളമായേനെ. അതില്‍നിന്നു കേരളത്തെ രക്ഷിച്ചത് കരുണാകരനാണ്.പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അദ്ദേഹം രാഷ്ട്രീയത്തില്‍ താഴെ തട്ടുമുതല്‍ പ്രവര്‍ത്തിച്ചാണ് പൊതുജീവിതത്തിലെ ഉന്നതനേട്ടങ്ങള് സ്വന്തമാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: