തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് നല്‍കാത്തതില്‍ ദു:ഖമുണ്ടെന്ന് മകനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഇക്കാര്യം താന്‍ ആവശ്യപ്പെട്ടു വരികയാണ്. വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്കാന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈ എടുക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. കരുണാകരന്റെ 97ആം ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്.
അരവുക്കരയിലെ വിജയം ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കണമെങ്കില്‍ കോണ്‍ഗ്രസ് താഴേത്തട്ടിലെ സംഘടനാസംവിധാനം ശക്തിപ്പെടുത്തണമെന്നും മുരളീധരന് പറഞ്ഞു. ഉപതിരഞ്ഞെടുപ്പായതുകൊണ്ടാണ് അരുവിക്കരയില്‍ എല്ലാ നേതാക്കള്‍ക്കും കേന്ദ്രീകരിച്ച് പ്രവത്തിക്കാന്‍ കഴിഞ്ഞത്. തദ്ദേശഭരണതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരുണാകരന് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും രാഷ്ട്രീയ ചിന്താഗതിയും മറ്റെന്നെത്തേക്കാളുമേറെ പ്രസക്തമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലീഡറുടെ പാരമ്പര്യവും പൈതൃകവും പേറുന്ന വലിയവിഭാഗം നേതാക്കളെയും, പ്രവര്‍ത്തകരെയുംകൊണ്ട് സമ്പന്നമാണ് ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: