ന്യൂദല്‍ഹി: പ്രതിപക്ഷത്തായ കോണ്‍ഗ്രസ് പാര്‍ട്ടി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ പ്രവര്‍ത്തകരില്‍നിന്ന് ലെവി പിരിക്കുന്നു. വര്‍ഷം ഒരു പാര്‍ട്ടി പ്രവര്ത്തകന് 250 രൂപ കൊടുക്കണം. സംഘടനാ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ പുതിയ സംവിധാനം നിലവില്‍വരുമെന്ന് പാര്‍ട്ടി ഖജാന്‍ജി മോത്തിലാല്‍ വോറ അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍നിന്നു പുറത്തിരിക്കുമ്പോള്‍ പാര്‍ട്ടി നടത്താന്‍ പണം കണ്ടെത്തുന്നതിന് ഇത്തരമൊരു ആശയം പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി 2003-ല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഭരണം കിട്ടിയതോടെ പണം ഒരു പ്രശ്നമല്ലാതായി. പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ പ്രതിപക്ഷത്തായപ്പോള്‍ പഴയ പദ്ധതി പൊടിതട്ടി അവതരിപ്പിക്കുകയാണ്.ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനം എഐസിസിക്കു ലഭിക്കുമ്പോള്‍, 25 ശതമാനം അതത് സംസ്ഥാനങ്ങള്‍ക്ക് കിട്ടും. സംസ്ഥാന വിഹിതത്തില്‍ പകുതി ഡിസിസികള്‍ക്കു ലഭിക്കും.
നിലവില്‍ പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളവും, എഐസിസി അംഗങ്ങള്‍ വര്‍ഷം 600 രൂപയും പാര്‍ട്ടി ഫണ്ടിലേക്കു നല്‍കുന്നുണ്ട്. ആന്ധ്രപ്രദേശില്‍ പിസിസി അംഗങ്ങള്‍ 600 രൂപ സംസ്ഥാന ഘടകത്തിനും നല്‍കുന്നുണ്ട്.എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നുതന്നെ കടുത്ത വിമര്‍ശനമാണ് ഈ നീക്കം ക്ഷണിച്ചുവരുത്തുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടിനടത്താന്‍ പണമില്ലെന്നു പറയുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ അക്കാര്യം മറക്കുന്നതും ധൂര്ത്തുകാട്ടുന്നതും അധികാരത്തിലിരുന്ന് അഴിമതികാണിക്കുന്നുവെന്നതു സ്വയം സമ്മതിക്കലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി നേതാക്കള്‍ കാണിച്ചിട്ടുള്ള അഴിമതിക്കണക്കകള് ശരിയാണെങ്കില്‍, പാര്‍ട്ടി നേതാക്കള്‍ നേടിയിരിക്കുന്ന കണക്കില്ലാത്ത സമ്പാദ്യത്തില്‍ ഒരു ശതമാനം മതി പാര്‍ട്ടി നടത്താനെന്ന് അവര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ലെവി പാര്ട്ടിയില്ഇ പുതിയ അഴിമതിക്കുള്ള വഴി തുറക്കുകയാണെന്നും ചില പ്രവര്‍ത്തകര്‍ രഹസ്യമായി വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: