ന്യൂദല്‍ഹി:എട്ടിനും പത്തിനുമിടയ്ക്ക് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതോടെ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സാധാരണക്കാരുടെ വളര്‍ച്ച ലക്ഷ്യംവെച്ചാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തിടെ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി ജനസംഖ്യാക്കണക്കിന്റെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ മൂന്നിലൊരാള്‍ ഭൂരഹിതരും ഉപജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരുമാണ്. ഈ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.രാജ്യത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ 5.37 കോടിയാളുകള്‍ (29.97 ശതമാനം) ഭൂരഹിതരാണ്.ഇവരില്‍ ഭൂരിഭാഗവും ദിവസവേതനക്കാരാണ്. അതേസമയം റെയില്‍വേ,റോഡ് എന്നിവയില്‍ പൊതുജനങ്ങളില്‍നിന്നുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
അതേസമയം ഗ്രമാപ്രദേശങ്ങളില് സ്വന്തമായി ഭൂമിയുള്ളവരില്‍ 2.37 കോടി (13.25 ശതമാനം) പേര് സുരക്ഷിതമല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. കൂടാതെ ഗ്രാമവാസികളില്‍ 21.53 ശതമാനംപേര്‍ (3.86 കോടി) എസ്സി/എസ്ടി വിഭാഗക്കാരാണ്.
ദാരിദ്ര്യം ഇല്ലാതാക്കണമെങ്കില്‍ എട്ടിനും പത്തിനുമിടയില്‍ രാജ്യം സാമ്പത്തിക വളര്‍ച്ച നേടേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ മുന്നോടിയായി തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാണ്.
കൂടാതെ രാജ്യത്തേയ്ക്ക് നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുന്നതിനും അതുവഴി തൊഴിലവസങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യം വയ്ക്കുന്നുണ്ട്. കൂടുതല്‍ തൊഴിലവസങ്ങള്‍ സൃഷ്ടിക്കുകയാണ് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം. ജിഎസ്ടി ബില്പാസ്സാക്കിയതോടെ ചരക്കുമേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ജന്‍ ധന് യോജനയിലൂടെയാണ് സാധാരണക്കാരിലെത്തുക. രാജ്യത്തെ എല്‍പിജി സബ്സീഡി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി നല്കുന്നതിനാല് ഈയിനത്തില്‍ 12,700 കോടി ലാഭമുണ്ടാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: