തലയോലപ്പറമ്പ്(വൈക്കം):മലയാളത്തെ ലോകത്തോളം വളര്‍ത്തിയ ബഷീറിയന്‍ സാഹിത്യം മലയാളി ഒട്ടും മുഷിപ്പിക്കാതെയാണ് സ്വീകരിക്കുന്നതും സൂക്ഷിച്ചുവയ്ക്കുന്നതുമെന്ന് പ്രശസ്തസാഹിത്യകാരന്‍ പ്രൊഫ. മാത്യു ഉലകംതറ അഭിപ്രായപ്പെട്ടു.ബഷീര്‍ കൃതികളുടെ സവിശേഷത തികച്ചും മതേതരമായ മണ്ഡലങ്ങളിലാണ് അതിന്റെ കഥ നടക്കുന്നത് എന്നതാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ 21-ാം ചരമ വാര്‍ഷികാനുസ്മരണം ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉലകംതറ.
ബഷീറിന്റെ എം.പി.പോള്‍ എന്ന കൃതിക്ക് അവതാരിക എഴുതിയപ്പോഴുണ്ടായ അനുഭവം സദസ്സില്‍ അദ്ദേഹം വിശദീകരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി, ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ അനുസ്മരണത്തില്‍ ബഷീര്‍ സ്മാരക സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ബാല്യകാലസഖി പുരസ്കാരം നോവലിസ്റ്റ് കെ.എല്‍.മോഹനവര്‍മ്മക്ക് അഡ്വ. മോന്‍സ് ജോസഫ്, എംഎല്‍എ. നല്കി. ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചലച്ചിത്ര പുരസ്കാരം സിനിമ സംവിധായകന് പ്രമോദ് പയ്യന്നൂരിന് കെ.അജിത്ത് എംഎല്‍എ നല്കി ആദരിച്ചു.
ആകാശവാണി കൊച്ചി നിലയം പ്രോഗ്രാം എക്സിക്യൂട്ടിവ് ജി. ഹിരണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അംബിക.എ.നായര്‍ രചിച്ച ‘തൃപ്പൂണിത്തുറയുടെ ചരിത്ര സാംസകാരിക പാരമ്പര്യം’ എന്ന പുസ്തകം പ്രൊഫ. മാത്യു ഉലകംതറ നോവലിസ്റ്റ് കെ.എല്‍.മോഹനവര്‍മ്മക്ക് നല്കി പ്രകാശനം ചെയ്തു.പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സൂര്യ ഉദയന്റെ ‘ഒരു പതിനേഴുകാരിയുടെ കവിതകള്‍’ എന്ന കവിത കെ.എല്‍.മോഹനവര്‍മ്മ ബഷീര്‍ സ്മാരക സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്തു.
ബഷീര്‍ സ്മാരക സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനി, ഡി.ബി.കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ബി.പത്നാഭപിള്ള, ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി.ഷാജിമോന്‍, ജോ.സെക്രട്ടറി ഡോ. യു,ഷംല, ഡോ. അംബിക.എ.നായര്‍, ഡോ. എസ്. ലാലിമോള്‍, പ്രൊഫ. കെ.എസ്.ഇന്ദു, സുധാംശു, സണ്ണിച്ചെറിയാന്, അഡ്വ.കെ.പി.റോയി, ആനി തോമസ്, പ്രൊഫ. ടി.ഡി.മാത്യു, സൂര്യ ഉദയന്‍, മോഹന്‍.ഡി.ബാബു, ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: