കോട്ടയം: ആധുനിക കേരളത്തില്‍ ഘര്‍വാപ്പസി തുടങ്ങിയത് അയ്യാവൈകുണ്ഠസ്വാമിയുടെ കാലത്താണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. കോട്ടയത്തുനടന്ന വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനുള്ള തെളിവാണ് 1821-ല്‍ തിരുവിതാംകൂര്‍ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന മിഷനറി പ്രവര്‍ത്തകര്‍ ലണ്ടനലേക്കയച്ച കത്തുകള്‍.
അയ്യാവൈകുണ്ഠസ്വാമിയെ വിഷ്ണുവിന്റെ അവതാരമായികണ്ട് നമ്മുടെകൂടെ വന്നവര്‍ തിരികെ പോകുന്നതായി കത്തില്‍ പറയുന്നു. ഇത് സൂചിപ്പിക്കുന്നത് ആദ്യത്തെ ഘര്‍വാപ്പസി അയ്യാവൈകുണ്ഠസ്വാമികളുടെ നേതൃത്വതത്തില്‍ നടന്നുവെന്നാണ്. ശ്രീനാരായണഗുരുദേവനും കുമാരനാശാനും പുനമതപരിവര്ത്തനത്തിന് ശ്രമിച്ചിരുന്നവരാണ്.
ഭാരതം ഭാരതമായി നിലനില്‍ക്കുന്നത് ഇവിടെ ഘര്‍വാപ്പസി നടക്കുന്നതുകൊണ്ടാ മാത്രമാണ്. 1200 വര്‍ഷത്തിലധികം പഴക്കമുണ്ട് ഭാരതത്തിലെ ഘര്വാപ്പസിക്കെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരി മാധവിക്കുട്ടി കമലസുരയ്യ ആയത് ആഘോഷമാക്കിയ മാധ്യമങ്ങള്‍ അവര്‍ തിരിച്ച് ഹിന്ദുമതം സ്വീകരിച്ചത് മൂടിവയ്ക്കുകയായിരുന്നു.
കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ 50 ശതമാനം അധികമാകുമ്പോള്‍ ആ സ്കൂള്‍ മാപ്പിള സ്കൂളാകും. ഇത് ഭാരതത്തിലെ ആകെ സ്ഥിതിയാണ്. ഹിന്ദു ന്യൂനപക്ഷമാകുന്നിടത്തെല്ലാം മതേതരത്വം നഷ്ടമാകുകയാണെന്നു കാ.ഭാ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ സാഹിത്യകാരന് കിളിരൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: