ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 10ന് റഷ്യയിലെ ഉഫയില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് കൂടിക്കാഴ്ച.
ഇരു നേതാക്കളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കുറിച്ച് വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ നവംബറില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, മുംബയ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ലഷ്കറെ തയ്ബ ഭീകരന് സക്കിയൂര്‍ റഹ്മാന് ലഖ്വി അടക്കമുള്ളവരെ മോചിപ്പിച്ച വിഷയം മോദി ഉയര്‍ത്തും. പാക് മണ്ണില്‍ നിന്ന് ഇന്ത്യയ്ക്കു നേരെ ഉയരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഇന്ത്യ ആവര്‍ത്തിച്ച് ഉന്നയിക്കും.
മധ്യേഷ്യ, റഷ്യ എന്നിവിടങ്ങളില്‍ എട്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്രതിരിക്കും. ജൂലായ് 13വരെയാണ് സന്ദര്‍ശനം.ഉസ്ബെക്കിസ്ഥാന്, കസാഖിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളാണ് മോദിയുടെ സന്ദര്‍ശനത്തിലുള്ളത്. ഇതുകൂടാതെ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുള്‍പ്പെട്ട ബ്രിക്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: