ഗുവഹത്തി: കന്നുകാലി മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അസമിലെ ഗോലഗാത് ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.വാനിനുള്ളില്‍ ആറ് കന്നുകാലികളുമായി കടന്ന ആളെ തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചത് .ജുനതി അലി എന്ന യുവാവാണ് മരിച്ചത്. അലിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം അവര്‍ വാഹനത്തിന് തീയിട്ട് നശിപ്പിക്കുകയും മോഷ്ടാവിന്റെ സംഘത്തിലെ മറ്റുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.
ആറ് കന്നുകാലികളുമായി വാനില്‍ പോവുകയായിരുന്ന അലിയെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രദേശവാസികളില്‍ ചിലര്‍ കണ്ടത്. സംശയം തോന്നിയ ഇവര്‍ വാന്‍ തടഞ്ഞ് നിര്‍ത്തി െ്രെഡവറോട് കന്നുകാലികളെ വാങ്ങിയതിന്റെ രസീത് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് െ്രെഡവര്‍ വിസമ്മതിച്ചു. ഇതോടെ ഇയാള്‍ കന്നുകാലികളെ മോഷ്ടിച്ചതാണെന്ന് അവര്‍ സംശയിച്ചെന്നും അങ്ങനെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
ഇയാള്‍ കന്നുകാലികളെ മോഷ്ടിച്ചതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കന്നുകാലികളെ വാങ്ങിച്ചതിന്റെ ബില്ല് കാണിക്കാത്തത് കൊണ്ടാണ് അയാളെ കൈകാര്യം ചെയ്തതെന്ന് അറസ്റ്റിലായി ചില നാട്ടുകാര്‍ പോലീസിന് മൊഴി നല്കിമര്ദ്ദിച്ചപ്പോള് മരിക്കുമെന്ന് വിചാരിച്ചില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: