മുംബൈ: രാജ്യത്തൊട്ടാകെ മുസ്ലിം ജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് ഭൂമി ശാസ്ത്രപരവും ഭാഷാപരവുമായ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് ശിവസേന.ഇത് രാഷ്ട്രത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കാം. അതിനാല്‍ മുസഌങ്ങള് കുടുംബാസൂത്രണത്തിന് വിധേയരാകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പാക്കണം. ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
ഹിന്ദു ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയല്ല ഇതിനുള്ള പരിഹാരം. എല്ലാ മതങ്ങളിലുള്ളവര്‍ക്കും കുടുംബാസൂത്രണം നിര്‍ബന്ധമാക്കണം.ഇതിന് ആര്‍എസ്എസ് മോദിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. സാമ്നയില്‍ തുടരുന്നു. ആസാമിലും അതുപോലുള്ള ചെറിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമല്ല ഹരിയാന, ദല്‍ഹി പോലുള്ള വലിയ സംസ്ഥാനങ്ങളിലും മുസഌം ജനസംഖ്യ വന്‍താതില്‍ വളരുകയാണ്. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഹിന്ദുരാഷ്ട്രം പിടിച്ചടക്കുകയാണ് അവരുടെ ലക്ഷ്യം.
2001 മുതല്‍ 2011 വരെയായി മുസ്ളീം ജനപസംഖ്യ 24 ശതമാനമാണ് വളര്‍ന്നത്. 2015 വരെ വീണ്ടും അഞ്ചു മുതല്‍ പത്തു ശതമാനം വരെ വളര്‍ന്നു കാണാം. ഇത് ഭൂമിശാസ്ത്രപരമായും ഭാഷാപരമായും വൈകാരികമായും അസന്തുലിതാവസ്ഥയുണ്ടാക്കും. അഖണ്ഡതയില്‍ വിള്ളല്‍ വീഴ്ത്തും. രാജ്യത്തെ നിയമം പാലിക്കാനും കുടുംബാസൂത്രണം പാലിക്കാനും മോദി മുസഌങ്ങളോട് വ്യക്തമായി പറയണം. ഏതു പാതിരാത്രിയില്‍ വാതിലില്‍ മുട്ടിയാലും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മോദി അവര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. അങ്ങനെയെങ്കില്‍ രാജ്യം ഭരിക്കുന്നതില്‍ മുസഌങ്ങള് ഇങ്ങനെ സഹായിക്കുമോ… ശിവസേന ചോദിക്കുന്നു.
ലോക്പാലിനേക്കാള്‍ കൂടുതലായി രാജ്യത്തിന് വേണ്ടത് ഏകസിവില്‍ കോഡാണ്. ഘര്‍വാപസി വേണ്ടവര്‍ക്ക് അത് ചെയ്യാം. പക്ഷെ രാജ്യത്തിനുേമലുള്ള ഇസഌമിക കടന്നുകയറ്റം അതുകൊണ്ട് തടയാനാവില്ല.പാക്കിസ്ഥാനില്‍ ഇസഌമിക ഭരണകൂടമാണ്. ഇറാഖ് പോലുള്ള രാജ്യങ്ങളിലും ഇസഌമിക ഭരണകൂടമാണ്. എന്നാല്‍ അവിടങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് വലിയ അന്തസൊന്നുമില്ല. എന്നാല്‍ തുര്‍ക്ക്മെനിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടുണ്ട്.
അവര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം കുതിക്കുകയാണ്.
മോദി സര്‍ക്കാര്‍ മുസഌങ്ങളുടെ വാതിലില്‍ മുട്ടി അവരെ സത്യം ധരിപ്പിക്കണം. സേന തുടരുന്നു.
2001നും 2011നും ഇടയ്ക്ക് മുസഌം ജനസംഖ്യ 24 ശതമാനം വളര്‍ന്നുവെന്നാണ് സെന്‍സസ് രേഖ. ഈ സമയം ദേശീയ ശരാശരി 18 ശതമാനമാണ്. ജമ്മുകശ്മീരിലാണ് ഏറ്റവും കൂടുതല്‍ മുസഌം ജനസംഖ്യ, 68.3 ശതമാനം. രണ്ടാമത് ആസാമാണ്, 34.2 ശതമാനം. മൂന്നാമത് ബംഗാള്‍, 27 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: