ന്യൂദല്‍ഹി: പാഠപുസ്തക അച്ചടിവീഴ്ചയില് ജുഡീഷല്‍ അന്വേഷണം വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിദ്യാഭ്യാസമന്ത്രിയെ മാറ്റി നിര്‍ത്തിയാവണം ജുഡീഷല്‍ അന്വേഷണം നടത്തേണ്ടതെന്നും കോടിയേരി പറഞ്ഞു.
എസ്എഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്നതു സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എസ്എഫ്ഐയുടെ സമരത്തിന് എല്ലാവിധ പിന്തുണ നല്‍കുന്നതായും കോടിയേരി പറഞ്ഞു. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ കെഎസ്യു പോലും ബന്ദ് നടത്താന്‍ തയാറായതാണ്. അത്രയ്ക്കു ഗുരുതരമായ സ്ഥിതിയാണു പാഠപുസ്തക പ്രശ്നത്തിലുള്ളതെന്നു വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
പാഠപുസ്തക അച്ചടിയില്‍ കാലതാമസം വരുന്നതു പരിഹരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കോടിയേരി വ്യക്തമാക്കി. കുട്ടികളെ കടത്തിയ കേസില്‍ പ്രതിപക്ഷം സിബിഐ അന്വേഷണം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ അതിനു തയാറായില്ല. കേസില്‍ എന്തൊക്കെയോ ഒളിക്കാനുള്ളതിനാലാണു സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: