തിരുവനന്തപുരം: തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആര്. ബാലകൃഷ്ണ പിള്ള തന്നെയെന്നു പരുക്കേറ്റ അധ്യാപകന് ആര്. കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ അപകട ദിവസത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാര്‍ ഇന്ന് ആശുപത്രി വിട്ടു.
തന്നോടു ശത്രുതയുള്ളതു പിള്ളയ്ക്കാണ്. തന്നെ നശിപ്പിക്കുമെന്നു പിള്ള നേരിട്ടു മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അഞ്ചോളം കേസുകള്‍ തനിക്കെതിരേ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വിരോധമുള്ളതു പിള്ളയ്ക്കും മകനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനുമാണ്. പോലീസിനോടു സംരക്ഷണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ ദിവസത്തെ സംഭവം മാത്രമാണ് ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്. ഇതിന് പ്രത്യേകം ചികിത്സ തേടുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. മെഡിക്കല്‍ കോളേജിലെ ചികിത്സ തൃപ്തികരമാണെന്നും വീട്ടിലേക്കാണു പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഒരു മാസത്തിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൃഷ്ണകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: