വണ്ടിപ്പെരിയാറില്‍ അസംപ്ഷന്‍ പള്ളിക്ക് കുരിശടി പണിയാന്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ ജൂണ്‍ 17 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചെന്നും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പത്രവാര്‍ത്ത. (ജന്മഭൂമി 2.07.15).
നിലമ്പൂര്‍ മമ്പാട്ടുമൂല ഗവ.എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ലീഗ് അനുഭാവിയായ പ്രധാനാദ്ധ്യാപകനും പിടിഎ പ്രസിഡന്റും കൂടി തീരുമാനിച്ചതായി വാര്‍ത്തയും അതേദിവസം ജന്മഭൂമിയില്.
മാനന്തവാടിയിലെ 3.4 കോടി രൂപ വിലവരുന്ന 13.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കല്ലോടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് 1300 രൂപയ്ക്ക് സര്‍ക്കാര്‍ പതിച്ചുനല്കിയതായി ജനം ടിവിയില്‍ വാര്‍ത്ത. മെയ് 23 ന് പുറത്തിറങ്ങിയ ഈ ഉത്തരവ് അതീവരഹസ്യമാക്കി വച്ചിരിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇത്രയൊക്കെ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരിക്കൊടുക്കുന്ന സര്‍ക്കാര്‍ ഹിന്ദുവിനും ഒരു സമ്മാനം നല്‍കിയിട്ടുണ്ട്. നിരവധി ഹൈന്ദവ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധനായ ഡിജിപി സെന്‍കുമാര്‍ വരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട പി.ഗോപാലകൃഷ്ണന് എന്ന പോലീസ് ഓഫീസറെ ദേവസ്വം വിജിലന്‍സ് എസ്പി ആയി നിയമിച്ചിരിക്കുന്നു. ദേവസ്വങ്ങളില്നിന്ന് ഇനി മെമ്പര്‍മാര്‍ക്ക് എന്തും കയ്യിട്ടുവാരാം.
രാമചന്ദ്രന് പാണ്ടിക്കാട് മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: