ലക്നൗ: ഉത്തര്‍പ്രദേശില്‍ കൈക്കൂലി നല്കാന് വിസമ്മതിച്ചതിനു യുവതിയെ പോലീസ് തീകൊളുത്തി കൊലപ്പെടുത്തി.
യുപിയിലെ ബാരാബംഗി ജില്ലയിലാണു സംഭവം. ഗുരുതരമായി പൊള്ളലേറ്റ നീതു ദ്വിവേദി എന്ന സ്ത്രീയെ ലക്നൗവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസുമായി ബന്ധപ്പെട്ടു രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ബാരാബാങ്കിയിലെ ഗാഹ ഗ്രാമത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ദ്വിവേദിയുടെ ഭര്‍ത്താവ് രാം നരൈനെ ശനിയാഴ്ച രാത്രിയില്‍ കോത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവിനെ വിട്ടയയ്ക്കാന് യുവതി പോലീസുകാരോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്കാന് യുവതി വിസമ്മതിച്ചതോടെ പോലീസുകാര്‍ തീകൊളുത്തുകയായിരുന്നു. എന്നാല്‍ യുവതി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നു പോലീസ് പറഞ്ഞു.
ദ്വിവേദിയുടെ മകന് ഒരു ഹിന്ദി മാദ്ധ്യമത്തിലാണ് ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പല ഭാഗത്ത് നിന്നും പ്രതിഷോധങ്ങള് ഉയരുന്നുണ്ട്. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജൂണ്‍ മാസത്തില്‍ ഷാജഹാന്‍പൂരിലുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകനെ പോലീസുകാര്‍ തീ വച്ചു കൊലപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ മാദ്ധ്യമപ്രവര്ത്തകന് സ്വയം തീകൊളുത്തിയതാണെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: