മുംബൈ: മുംബൈ സ്ഫോടനത്തില്‍ പരിക്കേറ്റ് ഒന്‍പത് വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി.
മുപ്പത്തിയാറുകാരനായ പ്രരാഗ് സാവന്താണ് 2006 മുംബൈ സ്ഫോടനത്തിന്റെ സാക്ഷിപത്രമായി ജീവിച്ച ശേഷം മരണത്തിന് കീഴടങ്ങിയത്.
സ്ഫോടനത്തില്‍ തലച്ചോറിന് ക്ഷതമേറ്റ യുവാവിനെ ഉടന്‍ തന്നെ മിരോ റോഡിലുള്ള ഭക്തിവേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇയാളെ ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റി.
2008ല്‍ നടന്ന സ്ഫോടനത്തിന് പിന്നിലുള്ള ചിലരെ അറസ്റ്റ് ചെയ്തപ്പോള്‍ ട്രെയിന്‍ സ്ഫോടനവുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.
2006 ജൂലൈ 11നാണ് മിര റോഡിനടുത്തായി ചര്ച്ച്ഗേറ്റ്വിരാര് ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ സ്ഥാപിച്ചിരുന്ന ഏഴ് ആര്‍ഡിഎക്സ് ബോംബുകള്‍ പൊട്ടിത്തെറിച്ച് 188 പേര് മരിക്കുകയും 817 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: