തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക ദൂതന് വഴിയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, മാണിയ്ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് സൂചന.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍, ഇത് തെളിയിക്കാനുള്ള മൊഴികളൊന്നും തന്നെ ബാറുടമകളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്.
തെളിവ് ഇല്ലാത്തതിനാല്‍ തന്നെ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: