വലിയ സ്വപ്നങ്ങള്‍ കണ്ട് അതാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ സ്വപ്നം പൂവണിയും എന്ന സന്ദേശമാണ് രേണു ഡോക്ടര്‍ ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് രണ്ടാംറാങ്കിലൂടെ കുട്ടികളോട് പറയുന്നത്. കളക്ടര്‍ ആകണമെന്ന കുട്ടികാലത്തെ മോഹം എപ്പോഴും വീട്ടുകാരോടും കൂട്ടുകാരോടും പറയുമായിരുന്ന രേണു സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് എന്ന സ്വപ്ന തുല്യമായ നേട്ടത്തില്‍ എത്തിയത് കഠിനപരിശ്രമത്തിന്റെ ഫലം മാത്രമാണ്. അതുകൊണ്ടാണ് ഈ നേട്ടം ദൈവം തനിക്ക് നല്കിയ അപ്രതീക്ഷിത സമ്മാനമായി രേണു പറയുന്നത്.
ചങ്ങനാശ്ശേരി മലകുന്നം ശ്രീശൈലത്തില്‍ കെഎസ്ആര്‍ടിസി ഡിടിഒ ആയി വിരമിച്ച എം. കെ. രാജകുമാരന് നായരുടെയും വി. എന്‍. ലതയുടെയും മകളാണ് രേണുരാജ്. വിവാഹം ശേഷം പെണ്‍കുട്ടികളുടെ ഭാവി വിദ്യാഭ്യാസം മുരടിക്കും എന്ന ചൊല്ലിനും ഇപ്പോള്‍ അപവാദമായിരിക്കുകയാണ് ഈ ഡോക്ടര്‍ കുടുംബം. കൊട്ടാരക്കര പുവറ്റൂര്‍ പടിഞ്ഞാറ് ലതാലയത്തില്‍ ഡോ. ഭഗത്തിന്റെ ജീവിതപങ്കാളിയായി എത്തുമ്പോള്‍ തന്റെ സ്വപ്നത്തെ പറ്റി രേണു ഭഗത്തിനോട് പറഞ്ഞിരുന്നു. ഭഗത്തും വീട്ടുകാരും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പിന്തുണ നല്‍കിയതോടെ കുട്ടികാലത്തെ സ്വപ്നം പൂര്ണ്ണതയിലേക്കെത്തുകയായിരുന്നു.
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ നിന്ന് പത്താം റാങ്കോടെ എസ്എസ്എല്‍സി പാസായശേഷം തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ന്ന പ്ലസ്ടുവിനൊപ്പം എന്‍ട്രസ് പരിശീലനവും ആരംഭിച്ചു.
അറുപതാം റാങ്കോടെ എംബിബിഎസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. 2013ല്‍ വിവാഹിതയായി. വിവാഹശേഷം സിവില്‍ സര്‍വ്വീസ് പഠനാര്‍ത്ഥം തിരുവനന്തപുരത്ത് വീട് വാടകക്ക് എടുത്ത് താമസം അവിടേക്ക് മാറ്റി. ഒരു വര്‍ഷമായി സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ആദ്യ ശ്രമത്തില്‍ തന്നെ അപൂര്‍വ്വ നേട്ടത്തിന് ഉടമയായി. ഇതിനിടയില്‍ കൊല്ലം കല്ലുവാതുക്കല്‍ ഇഎസ്ഐ ആശുപത്രിയില്‍ താല്കാലിക ജോലി ലഭിച്ചു. ഇനി മെഡിക്കല്‍ സര്‍വ്വീസിനോട് വിട പറഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് രേണു.
മകളുടെ നേട്ടം ലോകത്തെ പട്ടിണി പാവങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ഒരു അച്ഛനും, തന്റ നിയോഗം ആരോഗ്യ സേവനരംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തി സാധാരണക്കാരന്റ ജീവിത നിലവാരം മെച്ചപെടുത്തണമെന്നാഗ്രഹിക്കുന്ന മകളും. ഇതാണ് ഇവരെ സ്വാര്‍ത്ഥത മാത്രം കൈമുതലായുള്ള സമൂഹത്തില്‍ നിന്ന് വേറിട്ടതാക്കി മാനവസേവയാണ് മാധവസേവ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. ഭര്‍ത്താവ് ഡോ. ഭഗത്ത് ഇപ്പോള്‍ മംഗലാപുരത്ത് ഉപരി പഠനത്തിലാണ്. ആതുരസേവനം പോലെ തന്നെ പാവപ്പെട്ട ജനങ്ങള്‍ക്കും സേവനം എത്തിക്കുകയാണ് തന്റെ കര്‍ത്തവ്യം എന്നും കേരള കേഡറില്‍ ജോലി ചെയ്യാനാണ് താല്പര്യമെന്നും രേണു ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: