വര്‍ഷം പടികടന്നെത്തിടും നേരത്ത്
ഉള്ളില്‍ തളര്ച്ചതന് ഭീഷണിയും
ചോര്‍ച്ച അടയയ്ക്കുവാനാകാതെ മേല്‍ക്കൂര
ഒട്ടേറെ ദിക്കില്‍ നിന്നും ചുരന്നു.
ഒന്നു മയങ്ങുവാനാകാതെ നിന്നതും
വല്ല പ്രകാരവും കാത്തുനിന്നു.
നേരം പുലര്‍ന്നതും വന്‍ പ്രളയത്തിന്റെ
ഭീഷണി മുറ്റത്തു വന്നുനിന്നു.
കിണറും കുളങ്ങളും ഒന്നു വിതുമ്പിയും
കിടുകിടെ ദേഹം വിറച്ചു നിന്നു.
കാലവര്‍ഷത്തിന്റെ ദീനഭാവത്തോടെ
ഈറനായ് നിന്നെന്റെ ഭൂമിദേവി.
കരിമ്പന്‍ കലര്‍ന്നുള്ള വസ്ത്രമുടുത്തെന്റെ
നാളുകള്‍ എണ്ണും പെരുമഴകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: