ന്യൂദല്‍ഹി: പൂഴ്ത്തിവെയ്പ്പ് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ഭക്ഷ്യദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വിതരണപ്രക്രിയ കാര്യക്ഷമമായി നടത്താനും കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് നിര്‍ദ്ദേശിച്ചു. സംസ്ഥാന ‘ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം മുന്‍ഗണന കുടുംബങ്ങളില്‍ ആളൊന്നിന് അഞ്ച് കിലോ ‘ഭക്ഷ്യ ധാന്യം നല്‍കുമെന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് ആളൊന്നിന് ഏഴ് കിലോ നല്‍കണമെന്ന് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം കേരളത്തിലെ ഭക്ഷ്യ ധാന്യ വിഹിതം 16.25ലക്ഷം ടണ്‍ ആയി നിലനിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷ്യ ധാന്യങ്ങള്‍ നേരിട്ട് റേഷന്‍ കടകളില്‍ എത്തിക്കുന്നതിനും സംഭരണശാല തുടങ്ങുന്നതിനും കേന്ദ്രസഹായവും മന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അനൂപ് ജേക്കബ് യോഗത്തിലറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം റേഷന്‍ കാര്‍ഡ് ഡാറ്റ ബേസ് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കുന്നത് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
നിലവിലുള്ള റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതനുസരിച്ച് കുടുംബത്തിലെ മുതിര്‍ന്ന വനിത അംഗത്തെ കാര്‍ഡ് ഉടമയാക്കാന്‍ തീരുമാനിച്ചു. സൂക്ഷ്മപരിശോധനക്ക് ശേഷം മുന്‍ഗണന കുടുംബങ്ങളുടെ കരട് ലിസ്റ്റ് വെബ്സൈറ്റിലും തദ്ദേശ സ്വയം‘രണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്. കരട് ലിസ്റ്റിന് മേലുള്ള പരാതികള്‍ സാമൂഹ്യ ഓഡിറ്റ് സമിതി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: