പാലക്കാട്: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വര്‍ണ്ണം കൊണ്ടുവരുന്നവര്‍ക്കും തീവ്രവാദബന്ധമുണ്ടെന്നും ഇത് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിനു പിന്നില്‍ മുഖ്യധാര ജ്വല്ലറികള്‍ക്ക് പങ്കുണ്ട്.ഇത് സംബന്ധിച്ച് സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വിദ്യാഭ്യാസവകുപ്പ് കാണിക്കുന്ന അലംഭാവമാണ് എസ്എസ്എല്‍സി റിസള്‍ട്ട് പ്രസിദ്ധീകരിച്ചതിലും മാര്‍ക്ക് ലിസ്റ്റുകളിലും ഉണ്ടായ തെറ്റുകള്‍. നിരുത്തരവാദിത്വപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക പാര്‍ട്ടികള്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് കേരളത്തിന് അപമാനമാണ്. സ്കൂള്‍ തുറന്ന് ഒന്നരമാസമായിട്ടും പുസ്തകം ഇല്ലാത്തത് ഗുരുതര വീഴ്ചയാണ്. പുസ്തകം അച്ചടിക്കുന്നത് സംബന്ധിച്ച് വന്‍ ക്രമക്കേടാണ് നടക്കുന്നത്. ഭാവിതലമുറയുടെ ജീവിതം വച്ച് കളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ രാഷ്്ട്രീയ പ്രസക്തി നഷ്ടമായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയോടെ തിരിച്ചുവരവിന് സാധിക്കാത്ത വിധത്തില്‍ സിപിഎം ഒറ്റപ്പെട്ടു. ഗുരുതരമായ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ട യുഡിഎഫിനെതിരായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റ് സമരങ്ങളും ഇടപെടലുകളും ജനങ്ങള്‍ വിലിയിരുത്തി.
നിലവിലുള്ള പ്രതിപക്ഷത്തെ കേരളത്തിന്റെ ബദലായി അംഗീകരിച്ചിട്ടില്ലെന്നതിന് തെളിവാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്. 26000ത്തിലധികം പുതിയ വോട്ടര്‍മാര്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശബരിനാഥിന് ജി.കാര്‍ത്തികേയനു ലഭിച്ച വോട്ടിനേക്കാള്‍ 349 വോട്ടുകള്‍ കുറയുകയാണുണ്ടായത്. സിപിഎമ്മിനു വെറും 197 വോട്ടുകളുടെ വര്‍ധനവും. എന്നാല്‍ ഏകകക്ഷി എന്ന നിലയ്ക്ക് ബിജെപിയെ അംഗീകരിച്ചതിനു തെളിവാണ് അരുവിക്കരയില്‍ ലഭിച്ചിരിക്കുന്ന വോട്ടുകള്‍. 29499 വോട്ടുകളുടെ വര്‍ധനവുണ്ടായ ഏക പാര്‍ട്ടിയാണ് ബിജെപി. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള വിശ്വാസ്യതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ബിജെപിക്കുണ്ടായ നേട്ടം ഒരു സാമ്പിള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സിപിഎം പോളിറ്റ് ബ്യൂറോ നടത്തിയ പ്രസ്താവന ജനങ്ങളെ പറ്റിക്കുന്നതാണ്. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച് വേദി പങ്കിടണമായിരുന്നെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്. ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: