മുംബൈ: സിംബാബ്വെക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്വെയില്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള 14 അംഗ ടീമാണ് ഹരാരെയിലെത്തിയത്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്കി ബി ടീമിനെയാണ് ഇന്ത്യ സിംബാബ്വേയിലേക്ക് അയച്ചത്. അതേസമയം പരിക്കേറ്റ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ്മയെ ടീമില്‍ നിന്ന് ഒഴിവാക്കി. വിരലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കരണ്‍ ശര്‍മ്മക്ക് പകരം ആരെയും ടീമിലെടുത്തിട്ടില്ല.
സിംബാബ്വെക്കെതിരെ മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ഏകദിനം ജൂലായ് പത്തിന് ഹരാരെയിലാണ്. രണ്ടാം ഏകദിനം ജൂലായ് 12നു മൂന്നാം ഏകദിനം ജൂലായ് 14നും നടക്കും. ജൂലായ് പതിനേഴിനും പത്തൊന്പതിനുമാണ് രണ്ട് ടി ട്വന്റി മത്സരങ്ങള്‍. ഹരാരെ തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: