പല്ലെക്കേല: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് മിന്നുന്ന വിജയം. ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാന് അവസാന ടെസ്റ്റില്‍ ലങ്കക്കെതിരെ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര പാക്കിസ്ഥാന് 2-1ന് സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ 377 റണ്‍സിന്റെ ലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. റണ്‍സ് പിന്തുടര്ന്ന് പാക്കിസ്ഥാന് നേടുന്ന ഏറ്റവും മികച്ച വിജയും ഏഷ്യയിലെ രണ്ടാം വിജയവുമാണിത്. 2006ന് ശേഷം ശ്രീലങ്കക്കെതിരെ നേടുന്ന ആദ്യ പരമ്പര നേട്ടവുമാണിത്. പരമ്പര നേട്ടത്തോടെ പാക്കിസ്ഥാന് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പുറത്താകാതെ 171 റണ്‍സ് നേടിയ യൂനിസ് ഖാന്റെയും 125 റണ്‍സ് നേടിയ ഷാന്‍ മസൂദിന്റെയും മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാന് വിജയവും പരമ്പരയും നേടിക്കൊടുത്തത്. യൂനിസ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തിയ പാക്കിസ്ഥാന്റെ യാസിര്‍ ഷാ മാന്‍ ഓഫ് ദി സീരീസുമായി. ജെഹാന് മുബാറകിനെ സിക്സര്‍ പറത്തി വിജയ റണ്‍ നേടിയ പാക് നായകന് മിസ്ബ ഉള് ഹഖ് 57 റണ്‍സോടെ യൂനിസ് ഖാനു കൂട്ടായി ക്രീസില്‍ നിന്നു. ടെസ്റ്റില്‍ 4,000 റണ്‍സ് എന്ന നേട്ടവും മിസ്ബ സ്വന്തമാക്കി.
സ്കോര്‍: ശ്രീലങ്ക 278, 313. പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് 215, രണ്ടാം ഇന്നിംഗ്സ് 382/3.
377 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 13ന് രണ്ട് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണു യൂനിസ് ഖാന്-ഷാന്‍ മക്സൂദ് സഖ്യം നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്നു നേടിയ 242 റണ്‍സിന്റെ കൂട്ടുകെട്ടാണു പാക് വിജയം അനായാസമാക്കിയത്. 18 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു യൂനിസിന്റെ ഇന്നിംഗ്സ്. യൂനിസ് തന്നെയാണു മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: