കോട്ടയം: അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ ബിജെപിയുടെ വളര്‍ച്ച ബോദ്ധ്യപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിന് എന്‍എസ്എസ്സിനെ കരുവാക്കാന്‍ ശ്രമമാരംഭിച്ചു. അരുവിക്കരയിലെ തെരഞ്ഞെടുപ്പുദിവസം നടന് സുരേഷ്ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ കൂടുതല്‍ വഷളാക്കുന്നതിനുള്ള ശ്രമമാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും ആഭ്യന്തരവകുപ്പും നടത്തുന്നത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടിയില്‍ പ്രതിഷേധിച്ച് സംഭവദിവസം ചങ്ങനാശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. 27ന് നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ക്കുശേഷം പോലീസ് കേസെടുത്തു. കേസിലുള്‍പ്പെട്ട ബിജെപിയുടെ പ്രാദേശിക നേതാക്കളെ രാത്രിയില്‍ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റു ചെയ്തത്.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി. സുരേന്ദ്രനാഥ്, അഡ്വ. സോണിതോമസ്, വിജയന് പെരുന്ന കിഴക്ക്, ബിജു മങ്ങാട്ടുമഠം, തങ്കച്ചന് വെണ്ണാലിന്, രാമകൃഷ്ണന് തരംഗ്, ഉണ്ണികൃഷ്ണപിള്ള വാഴപ്പള്ളി, സുകുമാരന്‍, എം.പി. രവി, പ്രശാന്ത് പെരുന്ന, മജ്ജീഷ്, അജി പുഴവാത്, രാധാകൃഷ്ണന് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഗതാഗതതടസം സൃഷ്ടിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ഒരു പോലീസുദ്യോഗസ്ഥന് ചെന്നുപറഞ്ഞാല്‍ സ്റ്റേഷനില്‍ ഹാജരാകുമായിരുന്ന ബിജെപി പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റുചെയ്തത് ആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്.
സുരേഷ് ഗോപിയുടെ പെരുന്ന സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കമാണിതിന്റെ പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: