മലപ്പുറം: പാഠപുസ്തക വിതരണം അവതാളത്തിലായതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ മലപ്പുറം സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കുന്നുമ്മലില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.
മുദ്രാവാക്യം വിളിയോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസിന് നേരെ നിരവധി തവണ കല്ലേറുണ്ടായി. അന്തരീക്ഷം ശാന്തമാക്കാന്‍ ആദ്യം പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വീണ്ടും കല്ലേറിഞ്ഞപ്പോള്‍ ലാത്തിവീശി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് നിയാസും അടക്കം നിരവധി പേര് ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളെ അക്രമത്തില്‍ നിന്ന് തടയാന്‍ ആരും ശ്രമിച്ചില്ല. എന്നാല്‍ പോലീസ് ക്രൂരമായി തല്ലിയെന്ന് ആരോപിച്ച് എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും പ്രതിഷേധ പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: