കൊച്ചി: ഇറാന് ബോട്ടിലെത്തിയ പാക് സംഘത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നതിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ നിലപാടില്‍ നാവികസേനക്ക് അതൃപ്തി. റോ നല്കിയ വിവരമനുസരിച്ച് കടലില്‍ നിന്നും ബോട്ട് കസ്റ്റഡിയിലെടുക്കാനും മറ്റും വേണ്ട സഹായം ചെയ്തത് നാവിക സേനയായിരുന്നു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുത്തശേഷം പിന്നീട് കോസ്റ്റ് ഗാര്‍ഡ് ഒരു വിവരങ്ങളും നാവികസേനക്ക് കൈമാറിയിട്ടില്ല.
അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന്്്് സൂചനയുണ്ടെങ്കിലും വിവരങ്ങള്‍ കൈമാറാന്‍ കോസ്റ്റ്ഗാര്‍ഡ് മടിക്കുകയാണ്. നാവിക സേന അധികൃതരുമായി ആലോചിക്കാതെയാണ് പിടിയിലായവരെ എന്‍.ഐ.എക്ക് കൈമാറിയതും.
അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും നാവിക സേനക്ക് കൈമാറിയിട്ടില്ല. വിവരങ്ങള്‍ പുറത്തുപോകരുതെന്ന് കോസ്റ്റ് ഗാര്‍ഡിനും പോലീസിനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
കേസ് എന്‍.ഐ.എ യെ ഏല്‍പ്പിച്ച് എത്രയും വേഗം അന്വേഷണച്ചുമതലയില്‍ നിന്നും ഒഴിയാനും സംസ്ഥാന ഏജന്‍സികള്‍ തിടുക്കം കാണിക്കുകയാണ്. ഭീകര പ്രവര്‍ത്തനവുമായി ബന്ധമുള്ള കേസുകളാണ് സാധാരണയായി എന്‍.ഐ.എ ഏറ്റെടുക്കാറുള്ളത്. പിടിയിലായ പാക്ക് സ്വദേശികളെ എന്‍.ഐ.എക്ക് കൈമാറിയതോടെ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമായിരിക്കയാണ്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനും പോലീസും കോസ്റ്റുഗാര്‍ഡും തയ്യാറാവുന്നില്ല.
പാക് പൗരന്മാര്ക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും എന്തെങ്കിലും നടപടി സ്വീകരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വരരുതെന്നാണ് സര്‍ക്കാര്‍ താത്പര്യം. സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുളള ഒരു വിഭാഗത്തിന്റെ പിന്തുണ നഷ്്്ടമാകുമെന്ന ഭയമാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് കേസ് എന്‍.ഐ.എക്ക് കൈമാറി ഒഴിവാകാന്‍ സംസ്ഥാനം തിടുക്കം കാണിക്കുന്നത്. കടല്‍ പ്രതിരോധത്തിന്റെ ചുമതലയുള്ള സേനാ വിഭാഗം എന്ന നിലയില്‍ കേസ് നാവിക സേനക്ക് കൈമാറേണ്ടതാണെന്ന വാദവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: