തിരുവനന്തപുരം: സംസ്ഥാനത്ത് 567 അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി എം.കെ. മുനീര്‍ നിയമസഭയെ അറിയിച്ചു. 262 അനധികൃത അറവുശാലകളുടെ നടത്തിപ്പുകാര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും ഇതുമായി ബന്ധപ്പെട്ട് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആദിവാസി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി വിവിധ ജില്ലകളിലായി 10 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാറിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ സ്റ്റേറ്റ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന 965 അണ് എയ്ഡഡ് സ്കൂളുകള്‍ അംഗീകാരം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബ്ബ് നിയമസഭയെ അറിയിച്ചു. ഇതില്‍ 308 സ്കൂളുകള്‍ക്ക് ആദ്യഘട്ടത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി മൂന്നുതവണ നീട്ടി നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്കൂളുകളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കിയത്. അണ് എയ്ഡഡ് മേഖലയില്‍ കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ ബാച്ചുകള്‍ അനുവദിച്ചത് മൂലമാണ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: