തിരുവനന്തപുരം : വിദേശരാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വയിനം പകര്‍ച്ചവ്യാധി ത്വക്കുരോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.തിരുവനന്തപുരം കുറ്റിച്ചലിലെ മൂന്ന് ആദിവാസി ഊരുകളിലാണ് ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ് എന്ന അപൂര്‍വ രോഗം കണ്ടെത്തിയത്. കരിമ്പനിക്ക് കാരണമായ ലീഷ്മാനിയ ഡോണോവാണിയെന്ന രോഗണുവിന്റെ വകഭേദം ഉണ്ടാക്കുന്ന ഈ രോഗം പരത്തുന്നതും മണലീച്ച തന്നെയാണ്.രോഗം സംബന്ധിച്ച ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യ ഡയറക്ടറേറ്റിന് കൈമാറിയിരുന്നെങ്കിലും രോഗനിവാരണത്തിനുള്ള യാതൊരു നടപടിയും ആരോഗ്യവകുപ്പില്‍നിന്നും ഉണ്ടായില്ല.
തൃശൂരില്‍ കാലാ അസര്‍ എന്ന കരിമ്പനിക്ക് അഥവാ വീസറല് ലീഷ്മാനിയാസിന് കാരണമായ ലീഷ്മാനിയാസിസ് ഡോണോവാണിയെന്ന രോഗാണു പരത്തിയത് മണലീച്ചയാണ്. ഇതേ മണലീച്ചതന്നെ തൊലിപ്പുറത്തെ വ്രണങ്ങള്‍ കാരണമാകുന്ന ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ് എന്ന രോഗം കുറ്റിച്ചല്‍ ആദിവാസി ഊരുകളില്‍ പരത്തുന്നുവെന്നാണ് കണ്ടെത്തല്‍. കാണി വിഭാഗത്തില്‍പ്പെട്ടവര്‍ അധിവസിക്കുന്ന മേലേ ആമല, താഴെആമല, ആയിരം കാല എന്നീ ഊരുകളിലായി ആറുപേര്‍ക്ക് ആരോഗ്യ വകുപ്പ് ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ് സ്ഥിരീകരിച്ചു.
കരിമ്പനിക്ക് കാരണമായ ലീഷ്മാനിയാസിസ് ഡോണോവാണി എന്ന രോഗാണുവിന്റെ വകഭേദം തന്നെയാണ് ക്യൂട്ടേനിയസിന്റേയും രോഗാണുവെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നു.
2012 മുതല്‍ 2015 വരെയുള്ള പഠനഫലമാണിത്. രോഗികളെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് ത്വക്ക് രോഗം ആദ്യം കണ്ടെത്തിയത്. പിന്നീടാണ് ഐസിഎംആര്‍ പഠനം നടത്തിയത്.
അതേസമയം രോഗ ബാധിതര്‍ ആരും തന്നെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ജില്ലയ്ക്ക് പുറത്ത് പോയിട്ടില്ല. ഊരുകളിലെ കുടിലുകളില്‍ നിന്ന് രോഗം പരത്തുന്ന 240 പെണ് മണലീച്ചകളെയും പഠനസംഘം ശേഖരിച്ചിരുന്നു. മണലീച്ച നിയന്ത്രണത്തിനായി കീടനാശിനി പ്രയോഗത്തിന് വനം വകുപ്പിനേയും പട്ടികവര്‍ഗ വകുപ്പിനേയും സമീപിച്ചിട്ടും രോഗ നിവാരണത്തിനുള്ള അനുകൂല നടപടി ഇതുവരെ ഉണ്ടായില്ല.
രാജ/പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: