തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച വര്‍ഗ്ഗീയതയുടെ വളര്‍ച്ചയാണെന്ന സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവന അരുവിക്കരയിലെ ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ജനധിപത്യപ്രക്രിയയില് പങ്കെടുത്തവര്‍ സിപിഎമ്മിനെതിരായി വോട്ട് ചെയ്തപ്പോള്‍ അതിനെ വര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
അരുവിക്കരയില്‍ സിപിഎമ്മിനുണ്ടായ തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പുറത്തുപറയാതെ വര്‍ഗ്ഗീയതയെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭയാശങ്കവളര്ത്താനാണ് സിപിഎം ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളില്‍ ആശങ്കപരത്തി അവരുടെ വോട്ട് സമാഹരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് സീതാറാം യച്ചൂരി നടത്തുന്നത്. എവിടെയെങ്കിലും ബിജെപി വളര്‍ന്നതുകൊണ്ട് മതസൗഹാര്‍ദ്ദം തകര്‍ന്നിട്ടില്ല. ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലൊന്നും വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാകാറുമില്ല. എന്നാല്‍ കേരളമടക്കമുള്ള, സിപിഎമ്മും കോണ്‍ഗ്രസ്സും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തവുമാണ്.
ഓരോകാലത്തും വോട്ടിനുവേണ്ടി വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സുമടങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികളാണ്. അത്തരം ചേരിതിരിവ് സൃഷ്ടിക്കാനാണ് ഇപ്പോള്‍ യച്ചൂരിയുടെ ശ്രമമെന്നും വി.മുരളീധരന് പറഞ്ഞു.വോട്ടെടുപ്പില്‍ പങ്കെടുത്തവരെല്ലാം സിപിഎമ്മിന് വോട്ട് ചെയ്താല്‍ മാത്രമെ അത് ജനാധിപത്യമാകൂ എന്നുപറയുന്നത് വിചിത്രമാണ്. കേരളത്തില്‍ ബിജെപി വളരുകയാണെന്നത് സിപിഎമ്മും അംഗീകരിക്കുന്നു. ബിജെപി വളര്‍ച്ചയെ അവര്‍ ഭയപ്പെടുന്നുമുണ്ട്.
കാരണം മുന്‍കാലങ്ങളില്‍ സിപിഎമ്മിനെയും ഇടതുപ്രസ്ഥാനങ്ങളെയും പിന്തുണച്ചിരുന്ന പിന്നാക്കക്കാരും അധസ്ഥിത വിഭാഗങ്ങളും ഇന്ന് ബിജെപിക്കൊപ്പമാണ്. സിപിഎമ്മിന്റെ നയങ്ങള്‍ അധസ്ഥിത വിഭാഗങ്ങളുടെ രക്ഷക്കുള്ളതല്ലെന്ന് അവരെല്ലാം തിരിച്ചറിഞ്ഞാണ് അവര്‍ ബിജെപിയിലേക്കെത്തിയത്. അധസ്ഥിത, പിന്നാക്ക വിഭാഗങ്ങള്‍ ഏറെയുള്ള അരുവിക്കരയിലും സിപിഎമ്മിനെ ഉപേക്ഷിച്ച് അവര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വോട്ട് ചെയ്യാനും തയ്യാറായി. വരുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും ഇതുതന്നെയായിരിക്കും സംഭവിക്കുക എന്നും മുരളീധരന് പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ദയനീയമായ വിധിയാണ്. സിപിഎം തെറ്റുതിരുത്താന്‍ ശ്രമിക്കാതെ ബിജെപിക്ക് വോട്ട് ചെയ്ത അധസ്ഥിത പിന്നാക്ക വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് സീതാറാം യച്ചൂരി നടത്തിയ പ്രസ്താവന കേരളത്തിന്റെ മതേതര അന്തരീക്ഷത്തെ തകര്‍ക്കുന്നതാണ്. കുറച്ച് വോട്ടിനുവേണ്ടി വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയചേരിതിരിവ് ഉണ്ടാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: