ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3500 കോടി രൂപയുടെ രണ്ട് റോഡ് പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി.
തലസ്ഥാന നഗരങ്ങളായ ജമ്മുവിലും ശ്രീനഗറിലും രണ്ട് റിങ് റോഡ് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് സംസ്ഥാന റോഡ് ആന്റ് ബില്‍ഡിങ് മന്ത്രി അല്‍താഫ് ബുഖാരി പറഞ്ഞു.
ഗതാഗത തടസ്സം ഒഴിവാക്കി ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ഈ റോഡുകള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നിര്‍മ്മാണങ്ങളുടെ പുരോഗതി വിലയിരുത്തുവാന്‍ പത്താന്‍കോട്ട് മേഖലയില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
ശ്രീനഗര്‍ ജമ്മു ഹൈവേയുടെ നവീകരണ പദ്ധതി അടുത്ത വര്‍ഷം കമ്മീഷന് ചെയ്യും. പദ്ധതികള്‍ വളരെ വേഗത്തില്‍ നടപ്പിലാക്കും. ഏത് അന്തരീക്ഷത്തിലും കശ്മീരില്‍ എത്താവുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ട് മാസത്തിനുള്ളില്‍ തന്നെ റോഡുകളുടെ വീതി കുട്ടുന്നത് പൂര്‍ത്തിയാകുമെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ തന്നെ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുന്നതില്‍ അയവു വന്നിട്ടുണ്ടെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: