കൊച്ചി: പ്രേമം സിനിമ ഇറങ്ങിയതിന്റെ നാലാം ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതിന് ഫെഫ്കയോ, സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു അന്‍വര്‍ റഷീദ് രാജി വച്ച സാഹചര്യം വികാരപരമാണെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. നിലപാടിലെത്താനുണ്ടായ സാഹചര്യം ചോദിച്ചറിഞ്ഞതിനു ശേഷമേ ഫെഫ്ക രാജി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൊച്ചിയില്‍ നടന്ന ഡയറക്ട്ടേഴ്സ് ബോര്‍ഡ് യോഗത്തിന് ശേഷം പറഞ്ഞു.
യൂണിയന്റെ ഏകകണ്ഠമായ പിന്തുണ അന്‍വര്‍ റഷീദിന് ഉണ്ടാവും, മാത്രമല്ല അദ്ദേഹം ഇപ്പോഴും ഫെഫ്കയുടെ അംഗമാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. കമ്മിറ്റി തീരുമാനം അധികം വൈകാതെ തന്നെ അറിയിക്കുമെന്നും സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരും, നിര്‍മ്മാണ പ്രവര്‍ത്തകരും ഇനി ജാഗരൂകരാകണമെന്നും അസോസിയേഷന് അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ വ്യാജ പതിപ്പുകളുടെ ഉറവിടം പൊലീസ് കണ്ടെത്തുമെന്നും, തുടര്‍ന്നു എങ്ങനെ ഇത് ഇനി പ്രതിരോധിക്കണമെന്നുള്ള സംശയത്തിലാണ് ഫെഫ്ക്ക ഭാരവാഹികള്‍. അതേസമയം ചിത്രത്തിന്റെ ഏറെഭാഗവും എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രന്റെ വീടിനടുത്തുള്ള സ്റ്റുഡിയോയില്‍ വച്ചാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയതിനാല്‍ അല്‍ഫോണ്‍സ് പുത്രനെ പൊലീസ് കൊച്ചിയില്‍ എത്തി ചോദ്യം ചെയ്തു.
ഇന്ത്യന്‍ സിനിമക്ക് അതുല്യ സംഭാവന നല്കുന്നവര്ക്കായി ഫെഫ്ക മാസ്റ്റേഴ്സ് പുരസ്ക്കാരംഏര്പ്പെടുത്തുമെന്നും, ആദ്യ പുരസ്ക്കാരം സംവിധായകന് കെ ജി ജോര്‍ജ്ജിനു സമ്മാനിക്കും. പത്തു ലക്ഷം രൂപയും, ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.മൂന്ന് വര്ഷത്തിലൊരിക്കലാവും പുരസ്ക്കാരം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: