ഭോപ്പാല്‍: വ്യാപം അഴിമതി അന്വേഷണം സിബിഐക്കു വിടണമെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ചുള്ള കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. കേസ് 20ന് വീണ്ടും പരിഗണിക്കും. അതേസമയം, വ്യാപത്തിലൂടെ ജോലി നേടിയ നമ്രദ ദാമോറിന്റെ മരണം വീണ്ടും അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കേസ് സിബിഐക്കു വിടാന്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ കോടതിയില്‍ അപേക്ഷ നല്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് ചൗഹാന് പറഞ്ഞു. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് നമ്രദയുടെ മരണം വീണ്ടും അന്വേഷിക്കുന്നത്.
2012ല്‍ ഉജ്ജയിനിലെ റെയില്‍വേ ട്രാക്കിലാണ് നമ്രദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: