കോട്ടക്കല്‍: പന്ത്രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ച കേസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 പേര് അറസ്റ്റില്‍. കോട്ടയ്ക്കല്‍ സൂപ്പി ബസാര്‍ സ്വദേശി കല്ലേക്കുന്നന് വീട്ടില്‍ സെയ്തലവി(60), ചെവിലിക്കുന്നന് വീട്ടില്‍ അലവിക്കുട്ടി(55), ഇന്ത്യാനോ സ്വദേശി വിഷ്ണു ഭവനില്‍ രാജീവ്(36), മലപ്പുറം തറയില്‍ വീട്ടില്‍ മുജീബ്(43), കോട്ടക്കല്‍ കാവതിക്കളം അരീക്കാട്ടില്‍ വീട്ടില്‍ മുസ്തഫ(28), പണിക്കര്‍കുണ്ട് കടവണ്ടി വീട്ടില്‍ സല്മാന്(23), ബില്ലര്‍ പള്ളിത്തൊടി വീട്ടില്‍ മുജീബ് റഹ്മാന്(22), തൈക്കുണ്ടില്‍ വീട്ടില്‍ മുഹമ്മദ് റിയാദ്ഷ്(25), പുഴക്കാട്ടില്‍ പുതുക്കാട് വീട്ടില്‍ ഷഫീഖലി(24), കുറുപ്പന്‍പടി പരിയന്കണ്ടന് വീട്ടില്‍ അബ്ദുള്‍ മുനീര്‍(28), എന്നിവരും കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമാണ് അറസ്റ്റിലായത്.
കോട്ടയ്ക്കല്‍ പുതുപ്പറമ്പില്‍ വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രമാക്കിയായിരുന്നു വാണിഭം. പെണ്‍കുട്ടിയുടെ അമ്മ കോഴിക്കോട് വെള്ളയില്‍ സദേശിയാണ്. ഇവരുടെ നാലാമത്തെ ഭര്‍ത്താവായ കൊയിലാണ്ടി സ്വദേശിയുമൊത്താണ് രണ്ടു വര്‍ഷത്തോളമായി കോട്ടയ്ക്കലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചത്. മാസങ്ങളായി മുപ്പതിലധികം പേര് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ മുഹമ്മദ് റിയാദ്ഷയാണ് ഇടനിലക്കാരന്. കുട്ടിയുടെ മാതൃ സഹോദരനും ചേര്‍ന്നാണ് വാണിഭം നടത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ അനുജത്തിയേയും അനുജനെയും പലരും ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ട്. മാസങ്ങളായി ഇവരുടെ വീട്ടില്‍ അസമയങ്ങളില്‍ പോലും അപരിചിതര്‍ വന്നുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണത്തില്‍ പെണ്‍വാണിഭം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും പെണ്‍കുട്ടിയുടെ അമ്മയെയും അവരുടെ ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാലികയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്തി. പത്തിലധികം പേര് തന്നെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതായി ബാലിക ശിശുക്ഷേമ സമിതി മുമ്പാകെ മൊഴി നല്‍കിയിരുന്നു. പീഡനത്തിനിരയായ കുട്ടിയെ കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
കുട്ടിയുടെ മറ്റു സഹോദരങ്ങളുടെ സംരക്ഷണം ചൈല്ഡ്ലൈന് ഏറ്റെടുത്തിട്ടുണ്ട്്. തിരൂര്‍ സി ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: