തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ബാര്‍ ഉടമ ബിജു രമേശിനും കോടതി നോട്ടീസ് അയച്ചു.
കേസ് ഡയറി, ദ്രുതപരിശോധന റിപ്പോര്‍ട്ട്, വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം എന്നിവ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്. എല്ലാ വിഷയങ്ങളും പരിശോധിച്ച് നീതിയുക്തമായ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
കേസ് ഓഗസ്റ്റ് 7 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കെ.എം.മാണി അഴിമതി നടത്തുകയോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാര്‍ കേസില്‍ മറ്റൊരു പൊതു താല്പര്യ ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു.
ബാര്‍ കോഴ ആരോപണക്കേസില്‍ തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: