ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന പോര്‍ട്ട് ട്രസ്റ്റുകളില്‍ നിന്ന്വിരമിച്ച ഗ്രൂപ്പ്“സി,“ഡി ജീവനക്കാരുടെ പെന്ഷന് ഏകീകരണത്തിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുമതി നല്കി. ഇവരുടെ പെന്ഷന് ഫിക്സേഷന് 2007 ജനുവരി 1 മുതല്‍ പ്രാബല്യമുണ്ടാകുമെങ്കിലും യഥാര്‍ത്ഥ കുടിശ്ശിക ലഭിക്കുന്നത് 2012 ജനുവരി 1 മുതലായിരിക്കും.
മൊത്തം 536.51 കോടി രൂപയാണ് മൂന്ന്വര്ഷത്തേക്കുള്ള സാമ്പത്തിക ബാധ്യത. പ്രധാന തുറമുഖങ്ങള്‍ തങ്ങളുടെ സ്വന്തം പണം ഉപയോഗിച്ചായിരിക്കും തീരുമാനം നടപ്പാക്കുക.
2012 ജനുവരി 1ന് മുമ്പ് പ്രധാന പോര്‍ട്ട് ട്രസ്റ്റുകളില്‍ നിന്ന് വിരമിച്ച ഗ്രൂപ്പ്“സി, ഡി ജീവനക്കാരുടെ പെന്ഷന് ഏകീകരണം എന്നത് ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് പോര്‍ട്ട് ട്രസ്റ്റുകളിലെ തൊഴിലാളി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ തുറമുഖങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ലാഭം മെച്ചപ്പെട്ടതിനാല്‍ അതിന്റെ ഒരുവിഹിതം തുറമുഖ സമൂഹവുമായി പങ്കിടുന്നതിന്റെ ഭാഗമാണ് പെന്ഷന് ഏകീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: