ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സംസ്ഥാന സര്‍ക്കാരിനും സിബിമാത്യൂസ് അടക്കമുള്ള മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സുപ്രീംകോടതി നോട്ടീസ്. ചാരക്കേസ് അന്വേഷിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നോട്ടീസ്. എട്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം.
ഇത്തരം കേസുകളില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആരെയും അറസ്റ്റ് ചെയ്യാമെന്ന അവസ്ഥ സംജാതമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് ശ്രദ്ധേയമായി. സംഭവം ഗൗരവമേറിയതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടി റദ്ദാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണന് സുപ്രീംകോടതിയെ സമീപിച്ചത്. ചാരക്കേസ് അന്വേഷണ സംഘാംഗങ്ങളായിരുന്ന മൂവരും തന്നെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് നമ്പി നാരായണന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന സിബിഐ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്ന് കോടതി ആരാഞ്ഞു. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സ്വതന്ത്രരായി വിരമിക്കാന്‍ അനുവദിച്ചതെന്തിനായിരുന്നെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: