കാഞ്ഞങ്ങാട്: ക്ഷേത്ര കവാടം മതതീവ്രവാദികള്‍ പച്ചപെയിന്റടിച്ച് വികൃതമാക്കി. മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിന്റെ കവാടമാണ് പച്ച പെയിന്റടിച്ച് വികൃതമാക്കിയ നിലയില്‍ ഇന്നലെ രാവിലെ കണ്ടത്. കോണ്‍ക്രീറ്റ് കമാനത്തിന്റെ മുകള്‍ ഭാഗത്തും ഇരു തൂണുകളിലെ വിഗ്രഹങ്ങളിലും പെയിന്റടിച്ചിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം പച്ചമറയ്ക്കാന് അതിന് മുകളില്‍ മറ്റൊരു പെയിന്റടിച്ചത് കമാനം കൂടുതല്‍ വികൃതമാക്കി.
ക്ഷേത്ര കവാടത്തില്‍ പച്ച പെയിന്റടിച്ചതില്‍ വിവിധ ഹൈന്ദവ സംഘടനകളും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച സംഘ, വിവിധ ക്ഷേത്ര നേതാക്കള്‍ വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ക്കു നേരെ ആസൂത്രിതമായി നിരന്തരം നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകാത്തതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്നും സംഘപരിവാര്‍ ചൂണ്ടിക്കാട്ടി.
ആഴ്ചകള്‍ക്ക് മുമ്പ് മാങ്ങാട് ബാലഗോപാല ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കാസര്‍കോട് മൂപ്പുഗിരി ക്ഷേത്രത്തിലുണ്ടായ സമാന സംഭവത്തിലും പ്രതികളെ പിടികൂടാനായിട്ടില്ല.
സംഘ, വിവിധ ക്ഷേത്ര നേതാക്കളായ എ. വേലായുധന്, കെ.വി. ഉണ്ണികൃഷ്ണന്, എ.കെ. ഷൈജു, കെ. അഭിലാഷ്, മടിക്കൈ കമ്മാരന്, അഡ്വ.കെ. ശ്രീകാന്ത്, എസ്.കെ. കുട്ടന്, വി.വി. ബാലകൃഷ്ണന്, എം. കൃഷ്ണന്, കെ,വി. രാമകൃഷ്ണന്, പി. രമേശന്, വി. ഗോവിന്ദന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഹൊസ്ദൂര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: